സിനിമാതാരം ദിലീപ് പ്രതിയായ കേസിലെ അതിജീവിതയെ വീണ്ടും അപമാനിച്ച് പൂഞ്ഞാര്‍ മുന്‍ എം എല്‍ എയും കേരള ജനപക്ഷം നേതാവുമായ പി സി ജോര്‍ജ്. കേസ് വന്നതിനാല്‍ അതിജീവിതയ്ക്ക് കൂടുതല്‍ സിനിമ കിട്ടിയെന്നും അതുകൊണ്ട് അവര്‍ രക്ഷപ്പെട്ടുവെന്നുമായിരുന്നു കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പി സി ജോര്‍ജിന്റെ പരാമര്‍ശം. വ്യക്തിജീവിതത്തില്‍ അവര്‍ക്ക് നഷ്ടമുണ്ടായിരിക്കാം. എ ന്നാല്‍ ഈ ഇഷ്യു ഉണ്ടായതിനാല്‍ അവര്‍ക്ക് പൊതുവേ ലാഭം മാത്രമാണ് ഉണ്ടായതെ ന്നും പി സി ജോര്‍ജ് പറഞ്ഞു. അതിജീവിതയ്ക്കെതിരെയുള്ള മോശം പരാമര്‍ശം ചോ ദ്യംചെയ്ത മാദ്ധ്യമപ്രവര്‍ത്തകരോടും അദ്ദേഹം തട്ടിക്കയറി.

വാഹനാപകടത്തില്‍ മാദ്ധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ ആരോപണ വിധേ യനായ ശ്രീറാം വെങ്കട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ സംഭവ ത്തി ലും പി സി ജോര്‍ജ് പ്രതികരിച്ചു. കാന്തപുരത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ശ്രീ റാമിനെ കളക്ടര്‍സ്ഥാനത്തുനിന്ന് മാറ്റിയതെന്നായിരുന്നു പ്രധാന ആരോപണം. മുസ്‌ളിം സമുദായത്തിന്റെ പിന്തുണയ്ക്ക് വേണ്ടിയായിരുന്നു പിണറായിയുടെ നടപ ടി. മരിച്ച മാദ്ധ്യമ പ്രവര്‍ത്തകനെ മുസ്‌ളിം ആയല്ല പകരം, മനുഷ്യനായാണ് നമ്മളെ ല്ലാം കണ്ടത്. ശ്രീറാം മദ്യപിച്ചാണോ വണ്ടി ഓടിച്ചതെന്ന് കോടതി തീരുമാനിക്കട്ടെ യെന്നും പി സി ജോര്‍ജ് പറഞ്ഞു.