കാഞ്ഞിരപ്പള്ളി: സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരിലേയ്ക്ക് ഇറങ്ങിച്ചെന്ന് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ക്രൈസ്തവര്‍ കട പ്പെട്ടവരാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ അഭിപ്രായ പ്പെട്ടു. രൂപതാ പത്താം പാസ്റ്ററല്‍ കൗണ്‍സിലിന്റെ സമാപനസമ്മേളനം പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരാലംബരേയും കഷ്ടപ്പെടുന്നവരെയും  കണ്ടെത്തി അവരോട് കാരുണ്യം കാണിക്കണ മെന്നും ഒറ്റക്കെട്ടായി നിന്ന് അവരുടെ പുനരുദ്ധാരണത്തിനായി യത്‌നിക്കണമെന്നും മാര്‍ അറയ്ക്കല്‍ സൂചിപ്പിച്ചു.മിശിഹായുടെ മൗതികശരീരമായ സഭ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നതാണെ ന്നും സഭയ്ക്കുള്ളിലുള്ളവര്‍ തന്നെ സഭയെ അവഹേളിക്കാന്‍ ശ്രമിക്കുന്നതുകാണുമ്പോള്‍ സഭാംഗങ്ങളായ നാം ശക്തമായി പ്രതികരിക്കണമെന്നും സഭയെക്കുറിച്ചുള്ള ശരിയായ അവബോധം വിശ്വാസികള്‍ക്കുണ്ടാകണമെന്നും സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് രൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.

രൂപതാ ചാന്‍സിലര്‍ റവ.ഡോ.കുര്യന്‍ താമരശ്ശേരി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ.എബ്രാഹം മാത്യു പന്തിരുവേലില്‍, എസ്.എ.ബി.എസ് പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ അമല കിടങ്ങത്താഴെ, ആന്‍സമ്മ തോമസ് മടുക്കക്കുഴി എന്നിവര്‍ സംസാരിച്ചു.  “ക്രൈസ്തവ സാക്ഷ്യവും ജാഗ്രതയും” എന്ന വിഷയത്തെ ആസ്പദമാക്കി കെസിബിസി ഐക്യ ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ.സാജു കുത്തോടിപുത്തന്‍പുരയില്‍ സി.എസ്. ടി. ക്ലാസ് നയിച്ചു.  പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും സമ്മേളന ത്തോടനുബന്ധിച്ച് വിതരണം ചെയ്തു.