എരുമേലി: ചെമ്പകപ്പാറ പാറമടയുടെ പ്രവർത്തന അനുമതി ഈ മാസത്തോടെ അവസാനിക്കാനിരിക്കെ ലൈസൻസ് പുതുക്കി നല്കരുതെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധ മാർച്ചിലും ധർണയിലും നൂറുകണക്കിനാളുകൾ പങ്കെടുത്തു. ചരളയിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച്‌ എരുമേലി പഞ്ചായത്ത്‌ ഓഫീസ് പടിക്കൽ പോലീസ് തടഞ്ഞു.തുടർന്ന് നടന്ന ധർണ പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. പാറമട പ്രവർത്തിക്കുന്നത് എസ്റ്റേറ്റ് ഭൂമിയിലാണെന്നും കാർഷിക ആവശ്യങ്ങൾക്ക് വിരുദ്ധമായി വ്യവസായം നടത്തുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാരിന്‍റെ പുതിയ വ്യവസായ നയം നിലവിൽ വന്നതോടെ പാറമടയ്ക്ക് പ്രവർത്തന അനുമതി നൽകാനുള്ള പഞ്ചായത്തുകളുടെ അധികാരം നഷ്‌ടപ്പെട്ടെന്ന് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ പറഞ്ഞു.ആൻസമ്മ തോമ സ്, ജയിംസ് കണ്ണിമല, പഞ്ചായത്ത്‌ അംഗങ്ങളായ പി.എ. ഇർഷാദ്, അന്നമ്മ രാജു, ജമാഅത്ത് പ്രസിഡന്‍റ് ഷാജഹാൻ, വി.എം. സുലൈമാൻ മൗലവി, നാസർ പനച്ചി, സി.യു. അബ്ദുൾ കരീം, റസൽ സലീം, കരീം ആറ്റാത്തറ, രവീന്ദ്രൻ എരുമേലി, ലൂയിസ് ഡേവിഡ്, ചന്ദ്രദാസ് തുടങ്ങിയവർ പ്രസംഗിച്ചു.