നാട്ടു ചന്തയിലേക്കുള്ള മാണി.സി.കാപ്പന്‍ എം.എല്‍.എയുടെ കടന്നു വരവ് സംഘാടക രേയും, നാട്ടുകാരേയും ആവേശത്തിലാക്കി. സമയം രാവിലെ 8.30. നാട്ടുചന്തയിലേക്ക് കാര്‍ഷിക വിഭവങ്ങളും, വളര്‍ത്തു മൃഗങ്ങളുമായി നാട്ടുകാര്‍ എത്തിതുടങ്ങുന്നതേ ഉ ള്ളു. അപ്രതീക്ഷിതമായിട്ടായിരുന്നു സ്ഥലം എം.എല്‍.എ.യുടെ കടന്നു വരവ്. എം.എല്‍. എ, സ്ഥലത്തെത്തിയപ്പോള്‍ മുട്ടനാടിന്റെ ലേലം പൊടിക്കുന്നു. ഒട്ടും മടിച്ചില്ല കാപ്പനും ലേലത്തില്‍ പങ്കെടുത്തു: എം.എല്‍.എത്തി ലേലം വിളിച്ചതോടെ ജനവും കൂടി. ഒടുവില്‍ പാലാ നിയോജക മണ്ഡലം പിടിച്ചെടുത്തതുപോലെ കാപ്പന്‍ മുട്ടനാടിനേയും സ്വന്തമാക്കി.

16000രൂപയ്ക്കാണ് കാപ്പന്‍ മുട്ടനാടിനെ സ്വന്തമാക്കിയത്. എലിക്കുളം ഗ്രാമപഞ്ചായ ത്തും കൃഷി വകുപ്പും തളിര്‍പച്ചക്കറി ഉല്പാദക സംഘവും സംയുക്തമായി എല്ലാ വ്യാഴാഴ്ചയും കുരുവിക്കൂട് കവലയിലാണ് നാട്ടുചന്ത നടത്തുന്നത്. കാര്‍ഷിക വിഭവ ങ്ങളും, വളര്‍ത്തു മൃഗങ്ങളും, തനി നാടന്‍ ഉല്പന്നങ്ങളുമാണ് നാട്ടുചന്തയിലെ മുഖ്യ ആകര്‍ഷണം. ആടിനെ സ്വന്തമാക്കിയ എം.എല്‍.എ. ഒരു നേന്ത്രക്കുലയും, ചേനയും വാങ്ങി ഇനിയുമെത്താമെന്ന്  പറഞ്ഞാണ്  യാത്രയായത്.

എലിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മാത്യൂസ് പെരുമനങ്ങാട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റോസ്മിജോബി, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ അലക്‌സ് എം റോയ്, തുടങ്ങിയവര്‍ എം.എല്‍.എ.നാട്ടു ചന്തയില്‍ സ്വീകരി ച്ചു. തളിര്‍ പച്ചക്കറി ഉല്പാദക സംഘം ഭാരവാഹികളായ ബേബി വെച്ചൂര്‍, സാവിച്ചന്‍ പാംപ്ലാനിയില്‍,ചന്ദ്രശേഖരന്‍ നായര്‍ കണ്ണമുണ്ടയില്‍, ജിബിന്‍ വെട്ടം, അനില്‍കുമാര്‍ മഞ്ചക്കുഴിയില്‍, രാജു അമ്പലത്തറ എന്നിവര്‍ ലേലം വിളിക്ക്് നേതൃത്വം നല്കി.