അന്തരിച്ച പളളി ഇമാമിൻ്റെ കുടുംബത്തിന്  താമസിക്കാൻ  വീടും സ്ഥലവും ഒരുക്കി സഹപ്രവർത്തകരും ജമാ അത്തുകളും..
മുണ്ടക്കയം മുപ്പത്തിയൊന്നാം മൈൽ മസ്ജിദ് ഇമാമായിരിക്കെ കാൻസർ രോഗം ബാധി ച്ചു ചികിത്സയിലായി  മരണപെട്ട അമീൻ മൗലവിയുടെ കുടുംബത്തിനാണ് കാഞ്ഞിരപ്പ ള്ളി യിൽ ഇരു നില കെട്ടിടവും സ്ഥലവും വാങ്ങി നൽകിയത്.വണ്ടിപ്പെരിയാർ വളളക്ക ടവ് സ്വദേശിയാണ്  അമീൻ മൗലവി. നിർദ്ധന നായിരുന്ന യുവ പണ്ഡിതൻ്റെ ചികിത്സ യ്ക്കായാണ് മുണ്ടക്കയം മുസ്ലീം ജമാ അത്തും ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലി മീനും വ്യത്യസ്ത സംഘടനകളിൽ പ്രവർത്തിക്കുന്നവരും കൈകോർത്ത് ചികിത്സയ്ക്കാ യുള്ള തുക സ്വരൂപിച്ചത്. നിർഭാഗ്യവശാൽ അമീൻ മൗലവി മരണം സംഭവിച്ചതോടെ സമിതി സ്വരൂപിച്ച തുക ഉപയോഗിച്ച് അദ്ദേഹത്തിൻ്റെ ഭാര്യയ്ക്കും കുട്ടികൾക്ക് മാതാപിതാ ക്കൾക്കും താമസത്തിനായി മുണ്ടക്കയത്ത് വരിക്കാനിയിൽ എട്ടു ലക്ഷം രൂപ മുടക്കിൽ ഒരു ഭവനവും കാഞ്ഞിരപ്പള്ളിയിൽ വരുമാനത്തിനായി 37 ലക്ഷത്തോളം രൂപ ചില വിൽ  ഇരുനില കെട്ടിടവും വാങ്ങി നൽകുകയായിരുന്നു..
ഈ ഭവനത്തിൻ്റെ താക്കോൽദാനവും രേഖ കൈമാറ്റവും നടത്തിയത്.  ചെയർമാൻ പി. കെ സുബൈർ മൗലവിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ലജ്നത്തിൽ മുഅല്ലിമിൻ കോട്ടയം ജില്ലാ പ്രസിഡൻ്റ് നാസർ മൗലവി ഉത്ഘാടനം ചെയ്തു.അമീൻ മൗലവിയുടെ അധ്യാപകൻ പത്തനാപുരം അബ്ദുൽ റഹ്മാൻ മൗലവി ആധാരം കൈമാറ്റം നടത്തി. ജന റൽ കൺവീനർ  കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാ അത്ത് പ്രസിഡൻറ് അബ്ദുൽ സലാം പാ റക്കൽ, നാസർ മൗലവി വെച്ചൂച്ചിറ ,സലീം വാരിക്കാട്ട്,  അയൂബ് ഖാൻ കൂട്ടിക്കൽ, ഷി ബിലി വട്ടകപ്പാറ, ഷെമീർ കുരീപ്പാറ,  ടി.എസ്.രാജൻ, റഷീദ് മൗലവി, നിസാർ ഞാവ ക്കാട്, അബു ഉബൈദത്ത്, സുലൈമാൻ പെരിയാർ തുടങ്ങിയവർ  സംസാരിച്ചു.