ബി.ജെ.പി നേതാക്കളായ ശ്രീധരന്‍പിള്ളയ്ക്കും അമിത്ഷായ്ക്കും മോ ഡിക്കും എന്തെല്ലാം അജണ്ടകളാണ് ഉള്ളതെന്ന് വ്യക്തമായി കൊണ്ടിരി ക്കുകയാണന്ന് മന്ത്രി എം.എം മണി. കേന്ദ്രമന്തിമാര്‍ അടക്കമുള്ളവര്‍ സു പ്രീം കോടതി പുല്ലാണെന്ന് പറഞ്ഞ് അമ്പലം പണിയുമെന്ന് പറഞ്ഞത് ഓര്‍ക്കുന്നില്ലേ, അതിന്റെ ഭാഗമായിട്ടുള്ള അജണ്ടയാണ് കേരളത്തിലും നടപ്പിലാക്കുന്നതെന്നും കേരളത്തിലെ ജനങ്ങള്‍ ഇത് തിരിച്ചറിയണമെ ന്നും മന്ത്രി.

ഞങ്ങള്‍ ഒരു വിശ്വാസത്തിനും എതിരല്ല.എല്ലാ വിശ്വാസത്തെയും ആദരി ക്കുന്നവരാണ്. ശബരിമല വിഷയത്തില്‍ ഞങ്ങള്‍ എല്ലാം അറിഞ്ഞ് തന്നെ യാണ് കളിച്ചിരിക്കുന്നത്.എന്‍.എസ്.എസിന്റെ സെക്രട്ടറി എന്താണ് പറ ഞ്ഞിരിക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. പാര്‍ട്ടിയാണ് ഭരിക്കുന്നതെ ന്നാണ് സുകുമാരന്‍ നായര്‍ പറയുന്നത്.എല്ലാ കാലത്തും പാര്‍ട്ടിയും മുന്ന ണിയുമാണ് ഭരിക്കുന്നത്. സുകുമാരന്‍ നായര്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ അ ദ്ദേഹത്തിന്റെ സംഘടനയിലെ സ്ത്രീകളോട് ശബരിമലയില്‍ പോകെണ്ടെ ന്ന് പറഞ്ഞാല്‍ പോരെ.

പത്തനംതിട്ടയില്‍ തീര്‍ത്ഥാടകന്‍ മരിച്ച കൂടുതല്‍ അന്വേഷണം ആവശ്യ മാണ്. ശ്രീധരന്‍ പിള്ള കൊന്നു കൊന്നു എന്ന് പറയുമ്പോള്‍ കൂടുതലായും അന്വേഷിക്കേണ്ടിയിരിക്കുന്നു എന്നും മണി കാഞ്ഞിരപ്പള്ളി പാറത്തോട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.