എരുമേലി: മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജയിംസിനെ (20)കാണാതായിട്ട് ഇന്നു അഞ്ചുദിവസം. പ്രേമബന്ധങ്ങളോ മറ്റു സൗഹൃ ദങ്ങളോ ഇല്ലാത്ത പെണ്‍കുട്ടി. മൊബൈല്‍ ഫോണ്‍ കാള്‍ ലിസ്റ്റും ബുക്കും പുസ്തകവു മൊക്കെ പരിശോധിച്ചിട്ടും മറ്റൊരു ബന്ധത്തിന്റെ നേരിയ സൂചന പോലുമില്ല. പിന്നെ, ജെസ്‌ന പോയത് എങ്ങോട്ട്? പൊലീസും കൈമലര്‍ത്തുന്നു.മാര്‍ച്ച് 22-നു രാവിലെ മുക്കു ട്ടുതറയിലെ വീട്ടില്‍നിന്ന് മൂന്നുകിലോമീറ്റര്‍ അകലെയുള്ള പിതൃസഹോദരിയുടെ വീട്ടിലേക്കു പോയതാണെന്ന് സഹോദരന്‍ ജെയിംസ് ജോണ്‍, അച്ഛന്‍ ജെയിംസ് ജോസഫ് എന്നിവര്‍ പറഞ്ഞു.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാം വര്‍ഷ ബി. കോം വിദ്യാര്‍ത്ഥിനി യാണ് ജെസ്‌ന. പതിഞ്ഞ സ്വഭാവം. അധികം ആരോടും സംസാരിക്കാറില്ല.കൂട്ടുകാരിക ളും കുറവും. പൊതുവേ റിസര്‍വ്ഡ് ടൈപ്പ്. കഴിഞ്ഞ ജൂലൈ അഞ്ചിന് അമ്മ പനി ബാധിച്ച് മരിച്ചതും അവളെ തളര്‍ത്തിയിരുന്നു. പക്ഷേ, അതത്ര തീവ്രമായി അവള്‍ ആരോടും അവതരിപ്പിച്ചിരുന്നുമില്ല.കോളജിലേക്ക് പോകുന്നത് സഹോദരന്‍ ജെയ്‌സ് ജോണിന്റെ ബൈക്കിന്റെ പിന്നിലിരു ന്നാണ്. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീ യറിങ് കോളജിലാണ് ജെയ്‌സ് പഠിക്കുന്നത്. ജെസ്‌ന വൈകിട്ട് നേരത്തേ ഇറങ്ങുന്നതിനാ ല്‍ ബസിന് വീട്ടിലേക്ക് മടങ്ങൂം. ജെസ്‌നയ്ക്ക് മൂത്ത ഒരു സഹോദരി കൂടിയുണ്ട്-ജെഫി മോള്‍. ഇതാണ് പശ്ചാത്തലം.

22 ന് സംഭവിച്ചത്…

അന്ന് ജെസ്‌നയ്ക്ക് സ്റ്റഡി ലീവായിരുന്നു. പുസ്തകവുമായി വീടിന്റെ വരാന്തയില്‍ ഇരുന്ന ജെസ്‌ന പഠിക്കുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു. ഒമ്ബതു മണിയോടെ ജെസ്‌ ന ഒരു ഓട്ടോറിക്ഷയില്‍ കയറി മുക്കൂട്ടുതറ ടൗണിലേക്ക് പോയി. മുക്കൂട്ടുതറയില്‍ തന്നെയുള്ള അമ്മാവിയുടെ വീട്ടിലേക്ക് പോകുന്നുവെന്നാണ് ജെസ്‌ന ഓട്ടോഡ്രൈവറോ ടും അടുത്ത വീട്ടുകാരോടും പറഞ്ഞത്. മുക്കൂട്ടുതറ ടൗണില്‍ ജെസ്‌നയെ ഡ്രൈവര്‍ ഇറ ക്കി വിടുകയും ചെയ്തു. കുട്ടി ഓട്ടോയില്‍ വന്ന് ടൗണില്‍ ഇറങ്ങുന്നത് ചിലര്‍ കണ്ടിരു ന്നു. പിന്നെയാണ് ജെസ്‌നയെ കാണാതായത്. എന്നാല്‍, പിതാവിന്റെ രണ്ടു സഹോദരി മാരുടെ വീടുകളിലും ജസ്ന എത്താതിരുന്നതോടെ ഇതു സംബന്ധിച്ച് അന്ന് രാത്രി ഏഴര യോടെ എരുമേലി സ്റ്റേഷനില്‍ പിതാവും ബന്ധുക്കളും പരാതി നല്‍കി.

എന്നാല്‍, സംഭവം നടന്നത് വെച്ചൂച്ചിറ സ്റ്റേഷന്റെ പരിധിയിലായിരുന്നതിനാല്‍ കേസ് അവിടേക്ക് മാറ്റിയത് പിറ്റേന്ന് രാവിലെ എട്ടിന്. മൊബൈല്‍ ഫോണ്‍ കാള്‍ ലിസ്റ്റ് പരി ശോധിച്ചിട്ട് അസ്വാഭാവികതയില്ല. കൂട്ടുകാരെയെല്ലാം ചോദ്യം ചെയ്തു. ആര്‍ക്കും ജെസ്‌നയെ കുറിച്ച് എതിരഭിപ്രായമില്ല. സമീപദിവസങ്ങളിലൊന്നും അസ്വസ്ഥതകളോ അസ്വാഭാവികതയോ ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. ബന്ധുവീടുകളിളെല്ലാം നോക്കി. മൊബൈല്‍ ഫോണ്‍ അടക്കം ഒരു സാധനവും ജെസ്‌ന എടുത്തിട്ടുമില്ല.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ ജസ്നയുടെ ഫോണ്‍കോളുകള്‍ പരിശോധിച്ചെങ്കി ലും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താനായില്ല. വീട്ടില്‍നിന്ന് പോകുമ്പോള്‍ ഈ ആഴ്ചയിലെ പരീക്ഷയ്ക്കുള്ള ബുക്കല്ലാതെ ഒന്നും കൈയില്‍ കരുതിയിരുന്നില്ല. ജസ്ന സ്വമേധയാ പോയതാകാനുള്ള സാധ്യതയില്ലെന്നും ആരോ തട്ടിക്കൊണ്ടു പോയതാകാമെ ന്നും ജെയിംസ് പറഞ്ഞു.

അപ്പോള്‍ പിന്നെ എങ്ങോട്ടു പോയി???

ഒരു കിഡ്‌നാപ്പിന്റെ സാധ്യതയാണ് ബന്ധുക്കള്‍ പറയുന്നത്. മറ്റു സാഹചര്യങ്ങളൊക്കെ വച്ചു നോക്കുമ്‌ബോള്‍ അതിന് മാത്രമാണ് സാധ്യതയെന്ന് പിതാവ് ജെയിംസ് ജോസഫ്, സഹോദരന്‍ ജെയ്‌സ് എന്നിവര്‍ പറയുന്നു. പൊലീസിന് ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ മാധ്യമങ്ങളുടെ സഹായം തേടിയിരിക്കുകയാണ് ഈ കുടുംബം.

റ്റീം റിപ്പോര്‍ട്ടേസ് എരുമേലി….