മുണ്ടക്കയം മണിമലയാറ്റില്‍ ഒഴുക്കില്‍ പെട്ട് കാണാതായ അടൂര്‍ കടമ്പ നാട് മേലുക്കടെ തെക്കേതില്‍ പ്രദീപ് -ലിസ്സി ദമ്പതികളുടെ മകന്‍ പ്രവീണി ന്റെ (24) മൃതദേഹം കണ്ടെത്തി.രാവിലെ ഏഴരയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. ഇവര്‍ ഒഴുക്കില്‍ പെട്ട മുണ്ടക്കയം കല്ലേ പാലത്തിന് അഞ്ച് കിലോമീറ്റര്‍ താഴെ മൂരിക്കയത്തിന് സമീപം ആറ്റ് തീ രത്ത് അടി ഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്. മുണ്ടക്കയത്തിന് സമീപം, പൂവ ഞ്ചിയിലെ സ്വകാര്യ ക്രഷര്‍ യൂനിറ്റിലെ റൂഫ് ജോലികള്‍ക്കെത്തിയ ഇവര്‍ സമീപത്തെ ആറ്റില്‍ ചൂണ്ടയിടുന്നതിനിടയിലാണ് കാല്‍ വഴുതി ഒഴുക്കില്‍പെട്ടത്.കാല്‍വഴുതി വീണപ്രവീണിനെ രക്ഷപടുത്താനുളള ശ്രമത്തിനിടയില്‍ ഷാഹുലും ഒഴു ക്കില്‍ പെടുകയായിരുന്നു. മൂന്നു ദിവസമായി ഫയര്‍ ഫോഴ്‌സും നാട്ടുകാരും പൊലീ സും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെ ത്താനായില്ലായിരുന്നു.

കൊച്ചി നേവല്‍ ബേസില്‍ നിന്നും എത്തിയ ഏഴംഗ നേവി സംഘം കാണാ തായവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെ ത്തിയത്.പ്രവീണിനൊപ്പം കാണാതായ ഷാഹുലിനായി നേവി സംഘം തി രച്ചില്‍ തുടരുകയാണ്.ഇതോടെ കാല വര്‍ഷക്കെടുതിയില്‍ കാഞ്ഞിരപ്പ ള്ളി മേഖലയില്‍ മാത്രം മരിച്ചവരുടെ എണ്ണം മൂന്നാ യി.നേരത്തെ മണിമല ആറ്റുപുറത്ത് ശിവന്‍കുട്ടിയും കോരുത്തോട് അമ്പല വീട്ടില്‍ ദീപുവും മരണമടഞ്ഞിരുന്നു.