മീശപ്പുലിമല സന്ദര്‍ശിക്കാനെത്തിയ കോളേജ് വിദ്യാര്‍ത്ഥികള്‍ കാട്ടുതീയില്‍ അകപ്പെട്ടു. കാട്ടുതീയില്‍പ്പെട്ട് നാലു പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. തമിഴ്നാട് കോയമ്പത്തൂര്‍ ഈറോഡ് നിന്നും വിനോദസഞ്ചാരത്തിനെത്തിയ കോളേജ് വിദ്യര്‍ത്ഥിനികളാണ് കാട്ടുതീ യില്‍ അകപ്പെട്ടത്. സംഘത്തില്‍ 40 ഓളം പേരുണ്ടായിരുന്നു എന്നാണ് ലഭ്യമായ വിവരം. 21 പേര്‍ക്ക് പേള്ളലേറ്റതായി സൂചനയുണ്ട്. പലരെയും കണ്ടെത്താന്‍ ഇനിയും കഴിഞ്ഞി ട്ടില്ല.

https://youtu.be/besKbrBhMDY

12 കുട്ടികളെ നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇവരെകൂടാ തെ 15 കുട്ടികളോളം മലയുടെ താഴെയെത്തിച്ചേര്‍ന്നു. ബാക്കിയുള്ള 13 കുട്ടികളേകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. തമിഴ്നാട് എയര്‍ഫോഴ്സ് സംഭവസ്ഥലത്തെത്തി ചേര്‍ന്നു. കാട്ടുതീയുടെ ശക്തിയേക്കുറിച്ചറിയാനാണ് എയര്‍ഫോഴ്സ് എത്തിയതെന്നാണ് വിവരം. ശക്തമായ കാറ്റ് വീശുന്നത്. രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.

ഭൂമിശാസ്ത്രപരമായി ചെങ്കുത്തായ ഭൂമിയുടെ കിടപ്പും കാടും കാറ്റും രക്ഷാപ്രവര്‍ ത്തനത്തെ പ്ര തികൂലമായി ബാധിക്കുന്നു. തേനിയില്‍ നിന്നും കൊരങ്കണി വഴിയാണ് സംഘം മലയിലെത്തിയത്. തീ അണയ്ക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. സംഭവ സ്ഥലത്തേക്ക് തേനി കളക്ടറടക്കമുള്ളവര്‍ അല്‍പസമയത്തിനകം എത്തും തീയണ യ്ക്കാന്‍ തമിഴ്നാടിന്റെ എയര്‍ഫോഴ്സ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സൈന്യ ത്തിന്റെ സഹായവും തേടി.മൂന്നാറിൽനിന്നും ട്രക്കിംഗ് ആരംഭിച്ച പെൺകുട്ടികൾ ഉൾപ്പെടുന്ന സംഘമാണ് കാട്ടിൽ കുടുങ്ങിയിരിക്കുന്നത്. 
ഇവർ കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, സേലം എന്നിവിടങ്ങളിലെ സ്വകാര്യ കോളജുകളിൽനിന്നുള്ള വിദ്യാർഥികളാണ്. കാട്ടുതീ പടരുന്ന പ്രദേശമായതിനാല്‍ ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. വിദ്യാർഥികൾ അനധികൃതമായി മല കയറിയതാണെന്നാണ് കരുതുന്നത്. മൂന്നാറിൽ വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം വിദ്യാർഥികൾ മലകയറുകയായിരുന്നു. തേനിയിലെ ബോഡിമേട്ട് ഇറങ്ങുകയായിരുന്നു ലക്ഷ്യം. എന്നാൽ കാട്ടുതീ മൂലം ഇവർ കാട്ടിൽ‌ അകപ്പെട്ടു.

രക്ഷാപ്രവർത്തനത്തിനായി വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ പുറപ്പെട്ടു. രക്ഷാപ്രവർത്തനത്തിന് അടിയന്തര നടപടികള്‍ സ്വീകരിക്കാൻ വ്യോമസേനയ്ക്കു പ്രതിരോധ മന്ത്രി നിർമല സീതാരാമൻ നിർദേശം നൽകി. ജില്ലാ കലക്ടറുമായും രക്ഷാപ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു മന്ത്രി ചർച്ച നടത്തി. മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.