ദേശീയപാത വികസനത്തിന്റെ ഭാഗമായി ദയാവധം കാത്ത് കഴിയുന്ന പെരുവന്താന ത്തെ മരമുത്തശ്ശിയായ പൊണ്ണൻമാവിനെ പൂമരതണൽ പ്രകൃ തി കുടുംബവും ദേശീയ വായനശാലയും ചേർന്ന്ഓണക്കോടി അണിയിച്ചു. ഏകദേശം മുന്നൂറ് വർഷങ്ങൾക്ക് മുൻപ് റാക്ക് വണ്ടൂർ എന്ന സായിപ്പ് നട്ട് വളർത്തിയ മാവാണ് ഇന്ന് മരമുത്തശ്ശിയായി നില്കുന്നത്. കുറഞ്ഞത് മുപ്പതിനായിരം രൂപയുടെ മാങ്ങ പ്രതി വർഷം മരമുത്തശ്ശി  നല്കുന്നുണ്ട്.

നാടിന് തണലും മധുരവും ദാനം ചെയ്തിരുന്ന മരമുത്തശ്ശി ഈ വർഷം നമ്മളിൽ നിന്നും വേർപിരിയുകയാണ്. മാവിൻ്റെ ചുവട്ടിൽ ചേർന്ന യോഗത്തിൽ പെരുവന്താനം ദേശീയ വായനശാല പ്രസിഡന്റ് എൻ.എ ജലീൽ നാരകത്തും കാട്ടിൽ അധ്യക്ഷനായി.ബ്ലോക്ക് മെമ്പർ കെ.ആർ. വിജയൻ ഉത്ഘാടനം ചെയ്തു. പൂമരതണൽ കോഡിനേറ്റർ സുനിൽ സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി എൻ.എ. വഹാബ് നാരകത്തും കാട്ടിൽ, ഷമീർ ഒറ്റപ്പാക്കൽ എന്നിവർ ചേർന്ന് ഓണക്കോടി അണിയിച്ചു. സുഷിത സി. അർജ്ജുൻ , അഭിമന്യു എന്നിവർ ചടങ്ങിൽ പങ്കാളിയായി.