കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ വിരമിക്കുന്ന ഒ ഴിവില്‍ പുതിയ മെത്രാനായി മാര്‍ ജോസ് പുളിക്കലിനെ (55) സീറോ മല ബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സിനഡ് നിയമിച്ചു. സഭാ ആസ്ഥാ നമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ബുധനാഴ്ച വൈകുന്നേരം 4.30നായിരുന്നു പ്രഖ്യാപനം. മാര്‍ ജോസ് പുളിക്കലിന്റെ സ്ഥാനാരോഹ ണം ഫെബ്രുവരി മൂന്നിന് രാവിലെ കാഞ്ഞിപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ നടക്കും.

75 വയസ് പൂര്‍ത്തിയായ മാര്‍ മാത്യു അറയ്ക്കല്‍, സഭാ കീഴ്വഴക്കമനുസരിച്ച് രാജി സമര്‍പ്പിക്കുകയും സിനഡ് രാജി അംഗീകരിക്കുകയും ചെയ്ത ഒഴിവിലാണ് മാര്‍ ജോസ് പുളിക്കലിന്റെ നിയമനം. 2016 ജനുവരി മുതല്‍ കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാ നായി ശുശ്രൂഷ ചെയ്യുകയാണ് മാര്‍ പുളിക്കല്‍.

1964 മാര്‍ച്ച് മൂന്നിന് ജനിച്ച മാര്‍ ജോസ് പുളിക്കല്‍ മുണ്ടക്കയം ഇഞ്ചിയാനി ഇടവക പു ളിക്കല്‍ ആന്റണി – മറിയാമ്മ ദമ്പതികളുടെ ഏകപുത്രനാണ്. ഇഞ്ചിയാനി ഹോളി ഫാ മിലി യുപി സ്‌കൂള്‍, മുണ്ടക്കയം സിഎംഎസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ പഠനം. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളജില്‍ പ്രീഡിഗ്രിക്കു ശേഷം പൊടിമ റ്റം മേരിമാതാ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. വടവാതൂര്‍ സെന്റ് തോമസ് അപ്പ സ്‌തോലിക സെമിനാരിയില്‍നിന്നും ഫിലോസഫി, തിയോളജി പഠനങ്ങള്‍ക്കുശേഷം 1991 ജനുവരി ഒന്നിന് മാര്‍ മാത്യു വട്ടക്കുഴി കൈവയ്പുശുശ്രൂഷവഴി പൗരോഹിത്യ പദവി യിലേക്ക് ഉയര്‍ത്തി.

കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ ദേവാലയത്തില്‍ അസിസ്റ്റന്റ് വികാരിയായിട്ടായിരുന്നു ആ ദ്യനിയമനം. ജീസസ് ഫ്രട്ടേണിറ്റിയുടെ ആദ്യകാല പ്രവര്‍ത്തകനായ ഫാ. പുളിക്കല്‍ തുടര്‍ന്ന് തൃശൂര്‍ വെട്ടുകാട്ട് സ്‌നേഹാശ്രമത്തിന്റെ ഡയറക്ടറായി രണ്ടുവര്‍ഷത്തോളം സേവനം ചെയ്തു. പിന്നീട് ബംഗളൂരു സെന്റ് പീറ്റേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ദൈവ ശാസ്ത്രത്തില്‍ ബിരുദവും ധര്‍മാരം ഇന്‍സ്റ്റിറ്റിയുട്ടില്‍ നിന്ന് ബിബ്ലിക്കല്‍ തിയോളജിയില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി. തുടര്‍ന്ന് ഏഴുവര്‍ഷത്തോളം രൂപതാ വിശ്വാസ പരിശീലനകേന്ദ്രത്തിന്റെയും രൂപതാ മിഷന്‍ലീഗിന്റെയും ഡയറക്ടറായി സേവനം ചെയ്തു.

2011 ഫെബ്രുവരി മുതല്‍ റാന്നി- പത്തനംതിട്ട മിഷന്‍ മേഖലയുടെ പ്രത്യേക ചാര്‍ജുള്ള സിഞ്ചെല്ലൂസും പത്തനംതിട്ട ഫൊറോനാ വികാരിയുമായി ശുശ്രൂഷ നിര്‍വഹിച്ചു. 2014 മേയ് മുതല്‍ ഇടവകയുടെയും വൈദികരുടെയും സന്യസ്തരുടെയും സെമിനാരിക്കാരുടെയും പ്രത്യേക ചുമതലയുള്ള സിഞ്ചെല്ലൂസായി ശുശ്രൂഷ ചെയ്തുവരവേ 2016 ജനുവരി കാക്കനാട് വച്ച് നടന്ന സീറോ മലബാര്‍ ബിഷപ്‌സ് സിനഡ് ഫാ. ജോസ് പുളിക്കലിനെ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ സഹായമെത്രാനായി തെരഞ്ഞെടുത്തു.

2016 ജനുവരി 12 ന് കാഞ്ഞിരപ്പള്ളി രുപതയുടെ സഹായ മെത്രാനായി പ്രഖ്യാപിച്ചു. 2016 ഫെബ്രുവരി നാലിന് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കത്തീഡ്രലില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ കൈവയ്പുവഴി മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു.

കേരള മെത്രാന്‍ സമിതിയിലെയും സീറോമലബാര്‍ സിനഡിലെയും വിവിധ കമ്മീഷനുകളില്‍ മാര്‍ ജോസ് പുളിക്കല്‍ ചെയര്‍മാനായും അംഗമായും പ്രവര്‍ത്തിക്കുന്നു. സീറോ മലബാര്‍ സഭയുടെ ദൈവശാസ്ത്ര കമ്മീഷനിലും ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ ബോര്‍ഡിലും അംഗമാണ്.