മുണ്ടക്കയം:മകരവിളക്ക് ദിനത്തിൽ പതിനായിരം മലഅരയ കുടുംബങ്ങൾ അവകാശ പുന സ്ഥാപന ദീപം തെളിയിക്കുമെന്ന്  ഐക്യമല അരയ മഹാസഭ നേതാക്കൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.

1949 വരെ പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയിച്ചിരുന്നത് മല അരയ സമുദായത്തി ൽപ്പെട്ടവരായിരുന്നു. പിന്നീട് ഇവരിൽ നിന്നും ബലമായി വിളക്ക്  കവർന്നെടുക്കുകയാ യിരുന്നു. കഴിഞ്ഞ 2563 ദിവസങ്ങളായി ഉടുമ്പാറ മലയിലെ അമ്പലത്തിൽ കെടാവിളക്ക് സ്ഥാപിച്ചിട്ടുണ്ട്. പൊന്നമ്പലമേട്ടിൽ അവസാന ദീപം തെളിയിച്ച പുത്തൻ വീട്ടിൽ കുഞ്ഞ ന്റെ മരുമകൾ രാജമ്മ അയ്യപ്പന്റെ കുടുംബത്തിലേയ്ക്ക് ആദ്യ ദീപം പകരും.  മകരവി ളക്ക് തെളിയുന്ന അതേ സമയത്തു തന്നെ പതിനായിരം മലയര കുടുംബങ്ങളിലും  പുന സ്ഥാപന ദീപം തെളിയിക്കും.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിന്  ശ്രീ അയ്യപ്പ  ധർമ്മ സംഘം പ്രസിഡൻറ് സി.ആർ.ദിലീപ് കുമാർ ജനറൽ സെക്രട്ടറി കെ.എൻ പത്മനാ ഭൻ എന്നിവരെ ജനറൽ കൺവീനർമാരായും  പ്രൊഫ.എം. എസ്.വിശ്വംഭരൻ, കരീഷ്മാ അജേഷ് കുമാർ, കെ.പി.സന്ധ്യ, ഷൈലജ നാരായണൻ എന്നിവരടങ്ങിയ കോഡിനേഷൻ കമ്മിറ്റിയെയും വിവിധ ജില്ലകളിൽ രൂപീകരിച്ചതായും ഭാരവാഹികൾ അറിയിച്ചു.
പത്രസമ്മേളനത്തിൽ ശ്രീ അയ്യപ്പ ധർമ്മസംഘം ജനറൽ സെക്രട്ടറി കെ. എൻ.പത്മനാഭൻ ,ഐക്യമല അരയ മഹാസഭ സംസ്ഥാന സെക്രട്ടറി പ്രൊഫ.എം.എസ്.വിശ്വംഭരൻ, ട്രഷറർ പി.റ്റി.രാജപ്പൻ, വനിത സംഘടന ജനറൽ സെക്രട്ടറി കെ.പി.സന്ധ്യ, ബാലസഭ കോ ഓർഡിനേറ്റർ വി.ജി.ഹരീഷ് കുമാർ എന്നിവർ പങ്കെടുത്തു.