പതിനേഴാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.ലോക്സഭാ തെരഞ്ഞെടുപ്പ് കേരളത്തിൽ ഏപ്രിൽ 23 ന് നടക്കും. തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലാണ് കേരളത്തിൽ തെരഞ്ഞെടുപ്പ്. കേരളത്തിലെ 20 സീറ്റുകളിലേക്കും ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും. ഡൽഹിയിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറ തീയതി പ്രഖ്യാപിച്ചത്.മെയ് 23 ന് ആണ് ഫലം പ്രഖ്യാപിക്കുന്നത്. ഇതോടെ വിജയികളെ അറിയാൻ കേരളത്തിനു ഒരു മാസത്തോളം കാത്തിരിക്കേണ്ടിവരും. വിവിപാറ്റ് സംവിധാനത്തിലായിരിക്കും കേരളത്തിലും വോട്ടെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽവന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് കേരളത്തിൽ ഏപ്രിൽ 23 ന് നടക്കും.തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലാണ് കേരളത്തിൽ തെരഞ്ഞെടുപ്പ്. കേരളത്തിലെ 20 സീറ്റുകളിലേക്കും ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും. ഡൽഹിയിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറ തീയതി പ്രഖ്യാപിച്ചത്. ഏഴ് ഘട്ടമായാണ് വോട്ടെടുപ്പ്. പരീക്ഷാക്കാലം ഒഴിവാക്കിയാണ് തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചിരിക്കുന്നത്.ഏപ്രിൽ 11നാണ് ഒന്നാം ഘട്ട വോട്ടെടുപ്പ്. 20 സംസ്ഥാനങ്ങളിലായി 91 സീറ്റുകളിലേക്കാണ് ഒന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.ഏപ്രിൽ 18ന് രണ്ടാം ഘട്ട വോട്ടെടുപ്പ്. 13 സംസ്ഥാനങ്ങളിലായി 97 സീറ്റുകളിലേക്കാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.
ഏപ്രിൽ 23ന് 115 സീറ്റുകളിലേക്കാണ് മൂന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.ഏപ്രിൽ 29നാണ് നാലാം ഘട്ട വോട്ടെടുപ്പ്. ഒൻപത് സംസ്ഥാനങ്ങളിലെ 71 സീറ്റുകളിലേക്കാണ് നാലാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.മേയ് ആറിനാണ് അഞ്ചാം ഘട്ട വോട്ടെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് സംസ്ഥാനങ്ങളിലെ 51 സീറ്റുകളിലാണ് മേയ് ആറിന് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.മേയ് 12നു നടക്കുന്ന ആറാം ഘട്ട വോട്ടെടുപ്പിൽ ഏഴ് സംസ്ഥാനങ്ങളിലെ 54 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.മേയ് 19നാണ് ഏഴാം ഘട്ട വോട്ടെടുപ്പ്. എട്ട് സംസ്ഥാനങ്ങളിലെ 59 സീറ്റുകളിലാണ് മേയ് 19ന് വോട്ടെടുപ്പ് നടക്കുന്നത്. മേയ് 23നാണ് വോട്ടെണ്ണൽ.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാജ്യത്ത് പെരുമാറ്റചട്ടം നിലവിൽ വന്നു…
ക്രിമിനൽ കേസുള്ള സ്ഥാനാർഥികൾക്ക് പ്രത്യേക മാനദണ്ഡവും ഏർപ്പെടുത്തി. ക്രിമിനൽ കേസുള്ള സ്ഥാനാർഥികൾ കേസിന്റെ വിവരങ്ങൾ പത്രപരസ്യം നൽകി കമ്മീഷനെ അറിയിക്കണമെന്നും കമ്മീഷൻ ഉത്തരവിട്ടു. ഉച്ചഭാഷിണി ഉപയോഗിക്കുന്നതും കമ്മീഷൻ വിലക്കി.ഈ തെരഞ്ഞെടുപ്പിൽ എല്ലാ വോട്ടിംഗ് മെഷീനും ഇവിഎം സംവിധാനത്തിൽ വിവിപാറ്റ് ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടിംഗ് യന്ത്രത്തിൽ സ്ഥാനാർഥികളുടെ ചിഹ്നത്തോടൊപ്പം ചിത്രങ്ങളും ഉൾപ്പെടുത്തും. വോട്ട് ചെയ്യാൻ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും നിർബന്ധമാക്കി. 90 കോടി വോട്ടർമാരാണ് രാജ്യത്തുള്ളത്. ഇതിൽ 8.4 കോടി പുതിയ വോട്ടർമാരാണുള്ളത്. പുതിയ വോട്ടർമാർക്കായി ടോൾ ഫ്രീ നന്പരും ഏർപ്പെടുത്തി. 1950 ആണ് ടോൾ ഫ്രീ നന്പർ. പത്ത് ലക്ഷം പോളിംഗ് ബൂത്തുകളാണ് വോട്ടെടുപ്പിനായി ഒരുക്കുന്നത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറ ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ രാജ്യത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.തെരഞ്ഞെടുപ്പ് പ്ര ഖ്യാപിച്ചതിന് ശേഷം സർക്കാരുകളും രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും ചെയ്യേ ണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ പട്ടികയാണ് മാതൃകാ പെരുമാറ്റച്ചട്ടം. തെര ഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്ന നിമിഷം മുതൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വ രും. തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുന്നത് വരെ, അതായത് ഫലം പ്രഖ്യാപിക്കുന്ന തുവരെ മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുകയും ചെയ്യും.
പാലിക്കേണ്ട മര്യാദകളും നിയന്ത്രണങ്ങളുമാണ് മാതൃകാ പെരുമാറ്റച്ചട്ടം. പ്രസംഗങ്ങളിലും പ്രസ്താവനകളിലും പാലിക്കേണ്ട നിയന്ത്രണങ്ങൾ, തെരഞ്ഞെടുപ്പ് പ്രകടനപത്രിക, പ്രചാരണ ഉപാധികൾ, റാലികൾ, പൊതുസമ്മേളനങ്ങൾ എന്നിവയിൽ പാലിക്കേണ്ട മര്യാദകൾ എന്നിവ മാതൃകാ പെരുമാറ്റച്ചട്ടത്തിൽ ഉൾപ്പെടുന്നു.
വിദ്വേഷ പ്രസ്താവനകൾ നടത്തുന്നതും വോട്ടർമാരെ നിയമവിരുദ്ധമായി സ്വാധീനിക്കു ന്നതുമെല്ലാം മാതൃകാ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തി ന് ശേഷം നയപരമായ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിൽ നിന്ന് മാതൃകാ പെരുമാറ്റച്ച ട്ടം സർക്കാരുകളെ വിലക്കുന്നു.
1960ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നത്. തുടർന്നുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും മാതൃകാ പെരുമാറ്റച്ചട്ടം പാലിച്ചുപോന്നു. 1979ൽ അധികാരത്തിലിരിക്കുന്ന പാർട്ടി തെരഞ്ഞെടുപ്പിനെ സ്വാധീനി ക്കാതിരിക്കാനുള്ള വകുപ്പുകൾ കൂടി ഉൾപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ മാതൃകാ പെരുമാറ്റച്ചട്ടം വികസിപ്പിച്ചു.സാമൂഹ്യ മാധ്യമങ്ങൾ വഴി രാഷ്ട്രീയ പരസ്യങ്ങൾ നൽ കരുത് എന്ന നിർദ്ദേശം ഇത്തവണ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുണ്ട്. സാമൂഹ്യ മാധ്യമ പ്ലാറ്റ്‍ഫോമുകൾക്കും ഗൂഗിളിനും രാഷ്ട്രീയ പരസ്യങ്ങൾ കണ്ടെത്തി തടയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി.
മാതൃകാ പെരുമാറ്റച്ചട്ടത്തിലെ ചില പ്രധാന നിയന്ത്രണങ്ങൾ ഇവയാണ്
മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം സർക്കാരുകൾ തൊഴിൽ നിയമനങ്ങ ൾ നടത്താൻ പാടില്ല.റോഡുകൾ, കുടിവെള്ള പദ്ധതികൾ തുടങ്ങിയ നിർമ്മാണ പദ്ധതിക ൾ, ക്ഷേമപദ്ധതികൾ എന്നിവ ഉദ്ഘാടനം ചെയ്യരുത്.പുതിയ പദ്ധതികളുടെ നിർമ്മാ ണോത്ഘാടനം നടത്തരുത്.സ്ഥാനാർത്ഥികളും അവരുടെ പ്രചാരകരും എതിർ സ്ഥാനാർ ത്ഥികളും സ്വൈര്യ ജീവിതത്തെ മാനിക്കണം. എതിരാളികളെ ശല്യപ്പെടുത്തുംവിധം അവ രുടെ വീടുകൾക്ക് മുമ്പിൽ റാലികളോ പ്രകടനങ്ങളോ നടത്തരുത്.
തെരഞ്ഞെടുപ്പ് റാലികളും പ്രകടനങ്ങളും ഗതാഗതം തടസപ്പെടുത്തരുത്.
വോട്ടർമാരെ മദ്യമോ പണമോ നൽകി സ്വാധീനിക്കരുത്
പൊതു സമ്മേലന സ്ഥലങ്ങൾ, ഹെലി പാഡുകൾ, സർക്കാർ അതിഥി മന്ദിരങ്ങൾ, തുടങ്ങിയവ എല്ലാ സ്ഥാനാർത്ഥികൾക്കും ഒരുപോലെ ഉപയോഗിക്കാൻ അവലസരമുണ്ടാകണം.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി എല്ലാ പാർട്ടികളും സ്ഥാനാർത്ഥികളും പൂർണ്ണമായി സഹകരിക്കണം.
വോട്ടെടുപ്പ് ദിവസം പോളിംഗ് ബൂത്തിന് സമീപം തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ സ്ഥാപിക്കരുത്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പാസ് ഇല്ലാതെ പോളിംഗ് ബൂത്തിൽ പ്രവേശിക്കരുത്.