കോവിഡ് രോഗികളുടെ വർധനവിനെ തുടർന്ന് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്ര ണം മിനി ലോക്ക് ഡൗണിന് സമാനമായി. നിയന്ത്രണങ്ങൾ പാലിച്ച് ജനങ്ങൾ വീടുക ളിലിരിക്കുന്ന സാഹചര്യമാണ് കാണാൻ സാധിച്ചത്. സര്‍ക്കാര്‍ ഓഫീസുകളിലും സ്വ കാര്യ സ്ഥാപനങ്ങളിലെ ഓഫീസുകളിലും ജോലി ചെയ്യുന്നവരാല്ലാതെ പൊതുവെ ടൗ ണിൽ ആളുകൾ കുറവായിരുന്നു. പച്ചക്കറി, പലവ്യഞ്ജനം, ബേക്കറികൾ, മെഡിക്ക ൽ സ്റ്റോർ തുടങ്ങിയ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്നു പ്രവർത്തിച്ചു.

ഒന്ന്, രണ്ട് ഹോട്ടലുകളും പ്രവർത്തിച്ചു.ദീർഘദൂര സർവീസുകളടക്കം കെഎസ്ആ ർടിസി സർവീസുകൾ നടത്തി. എന്നാൽ, ആളുകളില്ലാത്തതിനെ തുടർന്ന് കുറച്ച് സ്വ കാര്യ ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്. ചിലയിടങ്ങളിലും ഓട്ടോറിക്ഷക ളും സർവീസ് നടത്തി.നിയന്ത്രങ്ങളുടെ ഭാഗമായി അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ പോലീസ് പരിശോധന ശക്തമായിരുന്നു. ചെറുപ്പക്കാരടക്കം അനാവശ്യമായി പുറത്തി റങ്ങിയവരെ പോലീസ് പിടിക്കുകയും പിന്നീട് പറഞ്ഞയക്കുകയും ചെയ്തു.

നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടികൾ സ്വീകരിച്ചു. കഴിഞ്ഞ ദിവസം 10 പേർക്കെതിരേ കേസെടുത്തു. 20 പേരിൽ നിന്ന്  പി ഴയും ഈ ടാക്കി. ഞായറാഴ്ച വരെ നിയന്ത്രങ്ങൾ കർശനമായി തുടരുമെന്ന് പോലീസ് പറഞ്ഞു.