കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൻ്റെ ആസ്തി സ്വകാര്യ വ്യക്തിക്ക്  വിട്ടുകൊടുക്കു വാൻ നീക്കം നടത്തുന്നു എന്ന ആരോപണം തെറ്റെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ. ആർ തങ്കപ്പൻ.ആരോപണമുയർന്ന മറ്റത്തിപ്പാറ-അമ്പിയില്‍-എറികാട് റോഡിൻ്റെ 650 മീറ്റർ ദൂരം മാത്രമാണ് പഞ്ചായത്ത് റോഡ്. അവശേഷിക്കുന്ന ഭാഗം സ്വകാര്യ വ്യക്തി യുടേതാണ്.സിവിൽ കോടതിയിൽ തർക്കം ഉയർന്നപ്പോൾ മുൻപ് പഞ്ചായത്ത് സെക്ര ട്ടറി തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

റവന്യൂ നടപടി ക്രമങ്ങൾ പാലിക്കാതെയാണ് പഞ്ചായത്തിൻ്റെ ആസ്തി രജിസ്റ്ററിൽ പി ന്നീട് ഈ റോഡ് ഉൾപ്പെടുത്തിയത്.നിലവിലെ കേസിൽ പഞ്ചായത്തിൻ്റെ അഭിപ്രായം കോടതി തേടിയിട്ടുണ്ട്. കഴിഞ്ഞ മാസം 30 ന് ചേർന്നപഞ്ചായത്ത് കമ്മറ്റി ഈറോഡി ൻ്റെ 650 മീറ്റർ ഒഴിച്ചുള്ള ഭാഗം സ്വകാര്യ റോഡാണന്ന ഭൂരിപക്ഷ നിലപാടിൽ എത്തി യിരുന്നു. ഇന്നലെ ചേർന്ന പുന:പരിശോധന കമ്മറ്റിയും ഈ തീരുമാനം ശരിവച്ചു. ഇ ക്കാര്യം കോടതിയെ അറിയിക്കുമെന്നും കെ ആർ തങ്കപ്പൻ അറിയിച്ചു.