ബസ് സ്റ്റാൻഡിലെ കെഎസ്ആർടിസി കൗണ്ടറിൽ സമയം രേഖപ്പെടുത്താനിറങ്ങിയ വനിതാ കണ്ടക്ടർ കയറും മുന്പ് ലിമിറ്റഡ് സ്റ്റോപ്പ് ബസ് യാത്ര തിരിച്ചു. രണ്ടര കി ലോമീറ്റർ പിന്നിട്ടപ്പോൾ വഴിയിൽ കാത്തുകിടന്ന ബസിലേക്ക് കണ്ടക്ടർ മറ്റൊരു ബ സിൽ കയറിയെത്തി.

പൊൻകുന്നം ബസ് സ്റ്റാൻഡിൽ ഇന്നലെ രാവിലെ 11.20 നായിരുന്നു സംഭവം. മുണ്ടക്ക യം-ചങ്ങനാശേരി റൂട്ടിലോടുന്ന പൊൻകുന്നം ഡിപ്പോയിലെ ആർപികെ 551ാം നമ്പർ ബസാണ് കണ്ടക്ടറില്ലാതെ ഓടിച്ചുപോയത്. പൊൻകുന്നം സ്റ്റാൻഡിൽ എത്തുന്പോൾ കെഎസ്ആർടിസിയുടെ കൗണ്ടറിൽ എല്ലാ ബസുകളും സമയം രേഖപ്പെടുത്തുന്നത് പതി വാണ്. ഇതിനായിട്ടാണ് വനിതാ കണ്ടക്ടർ ബസിൽ നിന്ന് ഇറങ്ങിയത്.

ഇതിനിടെ യാത്രക്കാരിലൊരാൾ ബാഗ് ബർത്തിൽ വയ്ക്കാൻ ശ്രമിച്ചപ്പോൾ ബെൽ മുഴ ങ്ങിയപ്പോൾ കണ്ടക്ടർ കയറിയെന്ന ധാരണയിൽ ഡ്രൈവർ ബസ് ഓടിച്ചു പോകുകയാ യിരുന്നു. രണ്ടര കിലോമീറ്റർ ബസ് ഓടിക്കഴിഞ്ഞാണ് കണ്ടക്ടർ ബസിലില്ലെന്ന് അറിയു ന്നത്. ദേശീയപാതയിൽ 18ാം മൈലിൽ കാത്തുകിടന്ന ബസിലേക്ക് കണ്ടക്ടർ പിന്നാലെ യുണ്ടായിരുന്ന ഫാസ്റ്റ് ബസിൽ കയറിയെത്തി.