സർവേ വകുപ്പിനോട് സ്ഥലം അളന്നുതിരിച്ച് നൽകണമെന്നു കാണിച്ച് പലതവണ അപേക്ഷനൽകിയിരുന്നതായി പഞ്ചായത്ത് അധികൃതർ പറയുന്നു.എന്നാൽ, ടൗൺ ഹാളിനോട് ചേർന്നു കിടക്കുന്ന സ്ഥലത്ത് കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാതെ സർവേ നടപടികൾ ആരംഭിക്കാൻ കഴിയില്ലെന്നാണ് സർവേ വകുപ്പ് പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി തവണ സർവേ വകുപ്പ് പഞ്ചായത്ത് സെക്രട്ടറിക്കും പ്രസിഡന്‍റിനും കത്തും നൽകിയിരുന്നു. എന്നാൽ, യാതൊരു നടപടികളും ഉണ്ടായില്ലെന്ന് സർവേ വകുപ്പ് പറയുന്നു.മാലിന്യം നീക്കം ചെയ്താലും സർവേ നടപടികൾ പൂർത്തിയാക്കി ചിറ്റാർ പുഴയുടെ വശങ്ങൾ കെട്ടിപ്പൊക്കണം.ഇതിനു ശേഷം മാത്രമേ പുതിയ കെട്ടിടത്തിന്‍റെ നിർമാണം ആരംഭിക്കാൻ കഴിയൂ.പുതിയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് ആദ്യഘട്ടമായി ഒരു കോടി 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഭാവിയില്‍ നഗരസഭയായി മാറ്റം വരുന്ന സാഹചര്യം കൂടി കണക്കിലെടുത്തുള്ള സംവിധാനങ്ങളാണ് പുതിയ കെട്ടിടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ആകെ അഞ്ച് കോടി 72 ലക്ഷം രൂപ ചെലവില്‍ മൂന്നു നിലകളിലായി 21272 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മൂന്നു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.മുഴുവന്‍ തുകയും എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നാണ് ചെലവഴിക്കുക. കോണ്‍ഫറന്‍സ് ഹാളുകള്‍, മിനി ഓഡിറ്റോറിയം, ഓഫീസ് ക്യൂബിക്കിളുകള്‍, മീഡിയ കോണ്‍ഫറന്‍സ് എന്നീ സൗകര്യങ്ങളോടെയാകും പുതിയ കെട്ടിടം നിർമിക്കുക.