അബുദാബിയില്‍നിന്നു വന്ന അതിരമ്പുഴ സ്വദേശിയുടെയും(29) മഹാരാഷ്ട്രയില്‍നിന്നും വന്ന മുണ്ടക്കയം മടുക്ക സ്വദേശിയുടെയും(23) സാമ്പിള്‍ പരിശോധനാ ഫലമാണ് പോസി റ്റീവായത്.
മഹാരാഷ്ട്രയില്‍നിന്ന് മെയ് 13ന് ബസില്‍ കോഴിക്കോട്ട് എത്തിയ മടുക്ക സ്വദേശിയെ പി താവും പിതൃസഹോദരനും അവിടെയെത്തി കൂട്ടിക്കൊണ്ടുവരികയായിരുന്നു. ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ഇയാള്‍ക്ക്  രോഗലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്ന് കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സാമ്പിള്‍ പരിശോധനയ്ക്ക് അ യയ്ക്കുകയും ചെയ്തു. ഇപ്പോള്‍ ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വിഭാഗത്തി ലാണ്. പിതാവ്, പിതൃസഹോദരന്‍, വീട്ടിലെത്തിയ ശേഷം യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയ അമ്മ, സഹോദരന്‍ എന്നിവര്‍ ഹോം ക്വാറന്‍റയിനിലാണ്. യുവാവിനൊപ്പം മഹാരാഷ്ട്രയില്‍നിന്ന് ബസില്‍ സഞ്ചരിച്ച പാലക്കാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചി ട്ടുണ്ട്.
മെയ് ഏഴിന് അബുദാബി കൊച്ചി വിമാനത്തില്‍ നാട്ടിലെത്തിയ അതിരമ്പുഴ സ്വദേശി കോട്ടയം കോതനല്ലൂരിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു. ഇതേ വിമാ നത്തില്‍ സഞ്ചരിച്ചിരുന്ന എറണാകുളം സ്വേദേശിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യ ത്തില്‍ ഈ യുവാവ് ഉള്‍പ്പെടെ കോട്ടയം ജില്ലയില്‍ എത്തിയ സഹയാത്രികരായ എട്ടു പേ രുടെയും സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതില്‍ മറ്റ് ഏഴു പേരു ടെയും പരിശോധനാ ഫലം നെഗറ്റീവാണ്. രോഗം സ്ഥീരീകരിച്ചതിനെത്തുടര്‍ന്ന് യുവാവി നെ  കോട്ടയം മെഡിക്കല്‍ കോളേജ് ആശു പത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചു.
ഇതോടെ ജില്ലയില്‍ കോവിഡ്-19 ബാധിച്ച് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം നാ ലായി. നേരത്തെ വിദേശത്തുനിന്നെത്തി രോഗം സ്ഥിരീകരിച്ച ഉഴവൂര്‍ സ്വേദേശിനിയും രണ്ടു വയസുള്ള മകനും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയി ലുണ്ട്.
മെയ് ഒന്‍പതിന് കുവൈറ്റില്‍നിന്നെത്തിയ വിമാനത്തിലുണ്ടായിരുന്ന മലപ്പുറം സ്വദേശി ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഈ വിമാനത്തില്‍ വന്ന് കോതനല്ലൂരിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ താമസിച്ചിരുന്ന ഒന്‍പതു പേരുടെ സാമ്പിളുകള്‍ പരിശോധി ച്ചിരുന്നു. എല്ലാവരുടെയും ഫലം നെഗറ്റീവാണ്.