ചായ ഗ്ലാസിനെ ചൊല്ലിയുണ്ടായ തര്‍ക്കം കത്തികുത്തില്‍ കലാശിച്ചു. കാഞ്ഞിരപ്പള്ളി മണ്ണംപ്ലാവിലാണ് സംഭവം. ആന്റണീസ് ഹോട്ടലുടമ മണ്ണംപ്ലാവ് സ്വദേശി ആന്റണി  ക്കാണ് കുത്തേറ്റത്.ഗുരുതരമായി പരുക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജാശു പത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവുമായി ബന്ധപ്പെട്ട് അഞ്ചിലിപ്പ സ്വദേശി വി.ജെ മാത്യു വിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്പിച്ചു.ബുധനാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ചൊവ്വാഴ്ച വൈകുന്നേരം ചായകുടിക്കാനായി എത്തിയ മാത്യു ഉപയോഗിച്ച ചായ ഗ്ലാസ് കഴുകി വെച്ച മറ്റു ഗ്ലാസുകളോടെപ്പം കൊണ്ട് വെച്ചത് ഹോട്ടല്‍ ഉടമ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ബുധനാഴ്ച രാവിലെ ഹോട്ടലിലെത്തിയ മാത്യു തലേ ദിവസത്തെ സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലുടമ ആന്റണിയുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടു.

തര്‍ക്കത്തിനിടെ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് മാത്യു ആന്റണിയെ കുത്തുകയു മായിരുന്നെന്ന് പോലിസ് പറഞ്ഞു . വയറ്റില്‍ ആഴത്തില്‍ മുറിവേറ്റ ആന്റണിയെ ആദ്യം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേ ക്കും മാറ്റുകയായിരുന്നു.