മണിമല തുണ്ടുമുറി തോമസ് റ്റി (ബേബിച്ചൻ) മൂന്ന് മാസങ്ങൾക്ക് മുൻപ്  നിർമ്മിച്ച പുതിയ വീട്ടിൽ ചെടികൾക്ക് പകരം നെല്ലാണ് പാകിയത്. ബേബിച്ചൻ്റെ ശ്രമം വെറു തെയായില്ല. ഇന്ന് ഈ വീടിന് മുമ്പിൽ നെൽക്കതിരുകൾ വിളഞ്ഞു നിൽക്കുന്ന മനോ ഹര കാഴ്ചയാണ്. നെൽക്കതിരുകൾ  കൊയ്യാൻ തയ്യാറായി നിൽക്കുകയാണ്. മങ്കൊമ്പി ലുള്ള ബന്ധുവാണ്  വിതയ്ക്കാനാവശ്യമായ നെൽ വിത്ത് നൽകിയത്.
പിന്നീട് വിതച്ച നെല്ല് പരിപാലിക്കാനുള്ള കഷ്ടപ്പാടായിരുന്നു.മഴയില്ലാത്ത ദിവസങ്ങളി ൽ രാവിലെയും വൈകിട്ടും മോട്ടോർ ഉപയോഗിച്ച് നന്നായി നനച്ചും കൃത്യമായഇടവേ ളകളിൽ വളം നൽകിയുമാണ് നെൽ കൃഷി പരിപാലിച്ചത്. കൃഷിക്ക് ജൈവവളം മാ ത്രമുപയോഗിച്ചതെന്നും ബേബിച്ചൻ പറയുന്നു.നെൽ കൃഷി പലയിടത്തും ഓർമ്മ മാ ത്രമാകുമ്പോഴാണ് കരനെൽ കൃഷിയിൽ ഇവിടെ നൂറ് മേനി വിളവ് ലഭിച്ചത്.കരനെൽ കൃഷിയിൽ മികച്ച വിളവു ലഭിച്ചതോടെ കൂടുതൽ സ്ഥലത്തേയ്ക്ക് കൃഷിയിറക്കാനു ള്ള തയ്യാറെടുപ്പിലാണ് ഈ കുടുംബം.വിളഞ്ഞു പാകമായ നെൽകൃഷി കാണാൻ നിര വധി പേരാണ് ഇവിടെ എത്തുന്നത്