എരുമേലി: ഓട്ടോ ഡ്രൈവറെയും സുഹൃത്തിനെയും ഒന്നര കിലോ ഗ്രാം കഞ്ചാവുമായി വെയ്റ്റിംഗ് ഷെഡ്ഡില്‍ നിന്നും പിടികൂടിയെന്ന് പോലിസ്. എരുമേലി ശ്രീനിപുരം നാല് സെന്റ്റ് കോളനിയില്‍ വയലില്‍ ലൈജു രാജേന്ദ്രന്‍ (30), റാന്നി ചെല്ലക്കാട് പൂഴിക്കുന്ന് ഭാഗത്ത് വളളിക്കാലായില്‍ വീട്ടില്‍ ദിലീപ് (32) എന്നിവരാണ് അറസ്റ്റിലായത്. കമ്പത്തു നിന്നും കഞ്ചാവ് എത്തിച്ച് എരുമേലി ,റാന്നി , മുണ്ടക്കയം, സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥി കള്‍ക്ക് വിപണനം നടത്തുന്ന സംഘം ആണ് ഇവര്‍. പൊതി ഒന്നിന് 500 രൂപ മുതല്‍ 300 രൂപ വരെ നിരക്കിലാണ് ഇവര്‍ വില്‍ക്കുന്നത് എന്ന് പോലീസ് പറഞ്ഞു.

സി ഐ ടി ഡി സുനില്‍ കുമാര്‍, എസ് ഐ മനോജ് മാത്യുവും അടങ്ങുന്ന പോലീസ് സം ഘം നടത്തിയ പരിശോധനയില്‍ കരിമ്പിന്‍തോട്ടിലെ വെയ്റ്റിംഗ് ഷെഡില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. എരുമേലി സി.ഐ .റ്റി. ഡി സുനില്‍കുമാര്‍, എസ് .ഐ മനോജ്, എ. എസ്. ഐ കുരുവിള, എ സി പി റോബിന്‍, അഭിലാഷ് കെ.എസ്, ശ്യാം, തുടങ്ങിയ  വരാണ് പ്രതികളെ പിടികൂടിയത്.

ഈ അടുത്ത കാലത്തായി എരുമേലിയില്‍ നിന്നും ഒട്ടനവധി കഞ്ചാവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 18 വയസിനു താഴെ ഉള്ള വിദ്യാര്‍ത്ഥികളിലും കഞ്ചാവിന്റെ ഉപയോഗം വ്യാപകമായി കണ്ടു വരുന്നു , ഇതിനെതിരെ പോലീസ് നടത്തിവരുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ നാട്ടുകാരുടെ സഹായ സഹകരണങ്ങള്‍ ഉണ്ടാകണം എന്നും സി ഐ റ്റി ഡി സുനില്‍ കുമാര്‍ പറഞ്ഞു.

ഉച്ചയോടെ എരുമേലി-മുക്കട പാതയില്‍ കരിമ്പിന്‍തോട് വെയ്റ്റിംഗ് ഷെഡ്ഡില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്ന് സിഐ റ്റി ഡി സുനില്‍കുമാര്‍ പറഞ്ഞു.തമിഴ്‌നാട്ടിലെ കമ്പത്തു നിന്നും കഞ്ചാവ് വാങ്ങി ട്രെയിനില്‍ പുനലൂരിലെത്തിയ ശേഷം കെഎസ്ആര്‍ടി സി ബസില്‍ വന്ന ഇവര്‍ കരിമ്പിന്‍തോട് ജംഗ്ഷനില്‍ ഇറങ്ങി വെയ്റ്റിംഗ് ഷെഡ്ഡിലിരുന്ന പ്പോള്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് പിടികൂടുകയായിരുന്നു.