കാനം രാജേന്ദ്രനെ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. മലപ്പുറത്തു ചേർന്ന സംസ്ഥാന സമ്മേളനം ഐകകണ്ഠ്യേനയാണ് കാനത്തെ തെരഞ്ഞെടുത്തത്. പാർട്ടി സെക്രട്ടറി സ്ഥാനത്തേക്കു മത്സരിക്കാനായി സി.ദിവാകരനെ കെ.ഇ. ഇസ്മായിൽ പക്ഷം സമീപിച്ചിരുന്നെങ്കിലും പാർട്ടിയിൽ ഐക്യത്തിന്‍റെ ആവശ്യം ചൂണ്ടിക്കാട്ടി ദിവാകരൻ പിൻമാറിയിരുന്നു. ഇതേതുടർന്നാണ് സെക്രട്ടറി സ്ഥാനത്തേക്കു മത്സരം ഒഴിവായത്.

നേരത്തെ, സിപിഐ സംസ്ഥാന സമിതിയിൽ കാനം പക്ഷവും കെ.ഇ. ഇസ്മയിൽ പക്ഷവും പരസ്പരം വെട്ടിനിരത്തി. ഇരുപക്ഷത്തേയും പ്രമുഖ നേതാക്കളെ സംസ്ഥാന സമിതിയിൽുനിന്ന് ഒഴിവാക്കി. ഇടുക്കി ജില്ലാ കമ്മിറ്റി അംഗം വാഴൂർ സോമനാണ് ഒഴിവാക്കപ്പെട്ടവരിൽ പ്രധാനി. അഴിമതി ആരോപണങ്ങളെ തുടർന്നാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ വിശ്വസ്തനായ സോമനെ ഒഴിവാക്കിയതെന്നാണു സൂചന. കെ.ഇ. ഇസ്മയിൽ പക്ഷത്തെ പ്രമുഖൻ എം.പി. അച്യുതനെയും സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. കെ.ഇ ഇസ്മയിലിനെതിരെ രൂക്ഷ വിമർശനം നടത്തി റിപ്പോർട്ട് തയാറാക്കിയ കണ്‍ട്രോൾ കമ്മീഷൻ ചെയർമാനേയും കണ്‍വീനറെയും നീക്കി.

അതേസമയം, സംസ്ഥാന സമ്മേളനത്തിൽ തനിക്കെതിരേ ഉയർന്ന ആരോപണങ്ങൾക്ക് സംസ്ഥാന സമ്മേളനത്തിന്‍റെ അവസാനദിനം മുതിർന്ന നേതാവ് കെ.ഇ.ഇസ്മയിൽ എണ്ണിയെണ്ണി മറുപടി നൽകിയിരുന്നു. മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുന്ന താൻ ഒന്നിനെയും ഭയക്കുന്നില്ലെന്നും പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നവർ നാളെ തിരിച്ചറിയപ്പെടുമെന്നും ഇസ്മയിൽ തുറന്നടിച്ചു.