ജെസ്നയെക്കുറിച്ച് വിവരം ലഭിച്ചാൽ അറിയിക്കാൻ സംസ്ഥാന പൊലീസ് മേധാവി രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് നൽകിയ ഫോൺ നമ്പരിലേക്ക് ഇന്നലെ അൻപതിലധികം പേർ വിളിച്ചു. തിരുവല്ല ഡിവൈഎസ്പി ആർ. ചന്ദ്രശേഖരന്റെ ഫോൺ നമ്പരിലേക്കായിരുന്നു ഫോൺ വിളികളെത്തിയത്.

അന്വേഷണത്തിന് സഹായകമായേക്കാവുന്ന ഒരു കോളിൽ മാത്രമാണ് പൊലീസിന് പ്രതീ ക്ഷ. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി സുൽത്താൻബത്തേരിക്കു വന്ന കെ എസ്ആർടിസി ബസിന്റെ ഡ്രൈവർ ആണ് ഇങ്ങനെയൊരു വിവരം ഡിവൈഎസ്പിക്ക് ഇന്നലെ കൈമാറിയത്. കഴിഞ്ഞ ദിവസം രാത്രി ബസ് പുറപ്പെടും മുൻപ് ജെസ്നയെ പോലെയൊരു പെൺകുട്ടി തന്നോട് ഇൗ ബസ് കേരളത്തിലേക്ക് പോകുന്നതാണോ എന്ന് തിരക്കിയെന്നും ഇൗ കുട്ടി ആ ബസിൽ കയറി ഇന്നലെ പുലർച്ചെ സുൽത്താൻ ബത്തേരി യിൽ ഇറങ്ങിയെന്നുമായിരുന്നു ഡ്രൈവർ അറിയിച്ചത്.

ഡിജിപിയുടെ അറിയിപ്പ് ജെസ്നയുടെ ഫോട്ടോ വച്ചുള്ളതായിരുന്നതിനാലാണ് ഡ്രൈവർ ക്ക് ഇന്നലെ മുഖം ഓർക്കാനായതെന്നും ഡിവൈഎസ്പിയോടു പറഞ്ഞു. ഇൗ വിവര ത്തിന്റെ അടിസ്ഥാനത്തിൽ ബത്തേരി പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ജെസ്നയെ തിരക്കി ബെംഗളൂരുവിലെത്തിയ പൊലീസ് സംഘം ഇന്നലെ തിരിച്ചെത്തി.

ഹൈവേയിൽ കണ്ടെന്നും ട്രെയിനിൽ കണ്ടെന്നും തട്ടുകടയിൽ കണ്ടെന്നുമൊക്കെ പറഞ്ഞായിരുന്നു മറ്റു കോളുകൾ. എല്ലാ കോളുകളിൽ നിന്നുള്ള വിവരങ്ങളെക്കുറിച്ചും പ്രാഥമികമായി പൊലീസ് പരിശോധിക്കും. ജെസ്നയെ തേടി ബെംഗളൂരുവിൽ പോയ പൊലീസ് സംഘം നഗരത്തിലെ പല ഭാഗത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചി ട്ടുണ്ട്. ഇന്ന് പ്രത്യേക സംഘം ഇത് വിശദമായി പരിശോധിക്കും.

ജെസ്നയുടെ സഹോദരൻ ജെയ്സ് ഫെയ്സ്ബുക്കിൽ കുറിച്ച അഭ്യർഥന..സഹോദരന്റെ ഫെയ്സ്ബുക് പോസ്റ്റ്:

‘‘നിങ്ങളുടെ പെങ്ങളായി കരുതണം, സൂചന കിട്ടിയാൽ വിളിക്കണം’’ വെച്ചൂച്ചിറ ∙ ‘‘അമ്മയ്ക്കു പകരമാവാനാണ് ഹോസ്റ്റൽ ജീവിതം വിട്ട് ജെസ്ന വീട്ടിലേക്കു വന്നത്. വീട്ടിലെ കാര്യങ്ങൾ നോക്കി ഭക്ഷണം ഉണ്ടാക്കി, ഇവിടെ നിറഞ്ഞുനിന്ന ജെസ്ന ഞങ്ങളെ വിട്ടുപോയിട്ട് 50 ദിവസം പിന്നിടുന്നു. ഒരു സൂചനയും എവിടെയുമില്ല. എട്ടു മാസം മുൻപ് അമ്മ മരിച്ചതിന്റെ വേദനയ്ക്കു നടുവിലാണ് ഈ വേദന. പറഞ്ഞറിയിക്കാൻ കഴിയില്ല ഈ സാഹചര്യം.

ഒരു കാര്യം പറയട്ടെ, നാളെ എന്റെ പെങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചിട്ടു സഹതപി ക്കാൻ വരുന്നതിനെക്കാൾ ഇന്ന് എന്തെങ്കിലും ഒരു സൂചന നൽകാൻ സഹായിച്ചാൽ അതാവും ഞങ്ങളുടെ കുടുംബത്തിനു ലഭിക്കുന്ന ഏറ്റവും വലിയ കൈത്താങ്ങ്’’

ജെസ്നയുടെ സഹോദരൻ ജെയ്സ് ഫെയ്സ്ബുക്കിൽ കുറിച്ച അഭ്യർഥനയാണിത്. ജെസ്ന പോയിട്ട് 52 ദിവസം പിന്നിടുമ്പോഴും പൊലീസും ബന്ധുക്കളും പല സംഘങ്ങ ളായി നടത്തിവരുന്ന അന്വേഷണത്തിൽ ഒരു തുമ്പും കിട്ടിയിട്ടില്ല. ഫോണിലേക്ക് വരുന്ന ഓരോ ഫോൺ കോളിലും അവർ ജെസ്നയെ കാത്തിരിക്കുന്നു. ചേച്ചിയെന്നും കുക്കുവെ ന്നും സ്നേഹപൂർണമായ വിളി കേൾക്കാൻ 52 ദിവസങ്ങളായി കാത്തിരിക്കുകയാണ് ജെസിയും ജെയ്സും.

തന്റെ ഒപ്പം ബൈക്കിലാണ് ജെസ്ന കോളജിൽ പോയിരുന്നതെന്നതുൾപ്പെടെ ജെസ്നയു ടെ ജീവിതവും കുടുംബവുമായുള്ള അടുപ്പവും വിവരിക്കുന്നതായിരുന്നു ജെയ്സിന്റെ ഫെയ്സ്ബുക് പോസ്റ്റ്. ‘‘പുറത്ത് മിണ്ടാപ്പൂച്ചയാണെങ്കിലും അവൾ വീട്ടിൽ ഓടി നടക്കു ന്ന പെങ്ങളാണ്. എനിക്ക് എന്റെ പെങ്ങളെ കിട്ടണം. എന്റെ ബൈക്കിന്റെ പിന്നിലിരു ന്നാണ് അവൾ കോളജിൽ പോയിരുന്നത്. എന്റെ കൂടെയാണ് അവൾ ഷട്ടിൽ കളിച്ചിരു ന്നത്. ഈ വീട്ടിൽ ഞങ്ങൾക്ക് അവളെ വേണം. നിങ്ങളുടെ പെങ്ങളായി കരുതണം, എന്തെങ്കിലും സൂചന കിട്ടിയാൽ വിളിക്കണം. പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്’’ –എന്ന അഭ്യർഥനയാണ് ജെയ്സ് പോസ്റ്റ് ചെയ്തിരുന്നത്.

പ്രാർഥനയുടെ ലോകത്താണ് ഇൗ കുടുംബം. മാർച്ച് 22ന് രാവിലെ 10.30ന് ആണ് ജെസ്ന യെ കാണാതായത്. അതിനുശേഷം ജെസ്നയുടെ പിതാവ് ജയിംസ് ജോസഫും സഹോദര ങ്ങളായ ജെസിയും ജെയ്സും കാര്യമായി ഉറങ്ങിയിട്ടില്ല. രാത്രിയും പകലും എപ്പോഴെ ങ്കിലും ജെസ്നയുടെ വിളി ഫോണിലെത്തുമെന്ന പ്രതീക്ഷയാണവർക്ക്. പ്രത്യേക പൊലീ സ് സംഘം അന്വേഷിക്കുന്നുണ്ട്. പ്രതീക്ഷ പകരുന്ന സന്ദേശങ്ങളൊന്നും ഇതുവരെ ലഭിച്ചില്ല.

ജെസ്നയെപ്പറ്റിയുള്ള എന്തെങ്കിലും സൂചനകൾ നൽകുന്നവർക്ക് രണ്ടു ലക്ഷം രൂപ പാരി തോഷികം സംസ്ഥാന പൊലീസ് മേധാവി പ്രഖ്യാപിച്ചിട്ടുണ്ട്. അതിലാണ് കുടുംബത്തി ന്റെ പ്രതീക്ഷയിപ്പോൾ. തുടക്കത്തിൽ ഏതെങ്കിലും ധ്യാനകേന്ദ്രത്തിൽ പോയതാകാമെ ന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ. പൊലീസ് അന്വേഷണവും ധ്യാനകേന്ദ്രങ്ങൾ കേന്ദ്രീകരിച്ചായിരുന്നു. തുമ്പുകളൊന്നും ലഭിക്കാതെ വന്നതോടെയാണ് അന്വേഷണം വ്യാപിപ്പിച്ചത്.

മുണ്ടക്കയത്തുള്ള പിതൃസഹോദരിയുടെ വീട്ടിലിരുന്നു പഠിക്കുന്നതിനാണ് ജെസ്ന വീട്ടി ൽ നിന്നു പോയത്. എരുമേലി വരെയെത്തിയതായി ചിലർ കണ്ടിരുന്നു. പിന്നീടാരും കണ്ടിട്ടില്ല. ജെസിയും ജെയ്സും നടത്തിയ അന്വേഷണത്തിൽ പുഞ്ചവയൽ കണ്ണിമല വഴി ബസിൽ യാത്ര ചെയ്തതായി കണ്ടെത്തിയിരന്നു. സിസിടിവി ദൃശ്യങ്ങളാണ് ഇതിനു തെളിവായത്.