മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജസ്ന മറിയം ജോസഫിനെ അന്വഷിക്കാന്‍ പ്രത്യേ കസംഘത്തെ നിയോഗിക്കാന്‍ ഡിജിപി ഉത്തരവിട്ടതിന് പിന്നാലെ ഹൈക്കോടതിയുടെ ഇടപെടല്‍. കാണാതായ പത്തനംതിട്ട സ്വദേശിനി ജസ്‌ന ജോസഫിനെ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ഷോണ്‍ ജോര്‍ജ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയി ലാണ് ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കിയത്. ഹര്‍ജി അടുത്ത മാസം 11ന് വീണ്ടും പരി ഗണിക്കും. മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ 20കാരിയായ മകള്‍ ജസ്‌നയെ കഴിഞ്ഞ മാര്‍്ച്ച് 22നാണ് കാണാതായത്.
ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് ഇനി കേസ ന്വേഷിക്കുക. ജസ്‌നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം രൂപ പാരിതോഷി കവും പൊലീസ് പ്രഖ്യാപിച്ചു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ജെസ്നയെ കാണാതായതായി ലഭിച്ച പരാതിയെ ത്തുടര്‍ന്ന് വെച്ചൂച്ചിറ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നട ത്തിവരികയാണ്. ഇതുസംബന്ധിച്ച് വെച്ചൂച്ചിറ എസ് ഐ യുടേയും തുടര്‍ന്ന് പെരുനാട് സി ഐ യുടേയും നേതൃത്വത്തിലാണ് തുടക്കത്തില്‍ അന്വേഷണം നടത്തിയത്.
കേരളത്തിന് അകത്തും പുറത്തും പത്ര പരസ്യം ഉള്‍പ്പെടെ നല്‍കിയിരുന്നു. തുടര്‍ന്ന് 2018 മെയ് മൂന്നിന് തിരുവല്ല ഡിവൈ എസ് പി അന്വേഷണ ഉദ്യോഗസ്ഥനായി സൈ ബര്‍ വിദഗ്ധരേയും വനിതാ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ മൂന്ന് ഇന്‍സ്പെക്ടര്‍മാരേ യും ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണസംഘം പത്തനംതിട്ട എസ് പി രൂപവത്കരി ക്കുകയും ജെസ്നയെ കണ്ടെത്തുന്നതിലേയ്ക്ക് നയിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ ക്ക് സംസ്ഥാന പൊലീസ് മേധാവി രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കു കയും ചെയ്തിരുന്നു. ഈ അന്വേഷണസംഘമാണ് വിപുലീകരിച്ചത്.
ഉദ്ദേശം അഞ്ചരയടി ഉയരവും വെളുത്തുമെലിഞ്ഞ ശരീരപ്രകൃതവുമുള്ള, കണ്ണട ധരിച്ച തും പല്ലില്‍ കമ്ബി കെട്ടിയിട്ടുള്ളതും ചുരുണ്ട തലമുടിയുള്ളതുമായ ജെസ്ന കാണാതാകുന്ന സമയത്ത് കടുംപച്ച ടോപ്പും കറുത്ത ജീന്‍സുമാണ് ധരിച്ചിരുന്നത്. മുക്കൂട്ടുതറ സന്തോഷ് കവലയിലുള്ള വീട്ടില്‍ നിന്നും ഇറങ്ങി ഓട്ടോറിക്ഷയില്‍ കയറി മുക്കൂട്ടുതറ ടൗണിലെത്തി അവിടെ നിന്നും സ്വകാര്യ ബസില്‍ കയറി എരുമേലി വരെ എത്തിയത് കണ്ടവരുണ്ട്. അവിടെ നിന്നും കുട്ടി എവിടേയ്ക്ക് പോയതെന്ന് യാതൊരു അറിവുമില്ല. എരുമേലി – മുണ്ടക്കയം പാതയില്‍ പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേയ്ക്കാണ് ജസ്ന പോയതെന്നാണ് ലഭിച്ച വിവരം.
വീട്ടില്‍ നിന്നും ഇറങ്ങുമ്ബോള്‍ പിതാവ് ജെയിംസും, സഹോദരന്‍ ജെയ്സും വീട്ടിലി ല്ലായിരുന്നു. ജസ്‌നയെ തേടി അന്വേഷണം പലയിടത്ത് നടത്തി. ബാംഗ്ലൂരിലും മൈസൂ രിലും അന്വേഷണ സംഘം എത്തി പരിശോധിച്ചിട്ടും കേസിന് യാതൊരു തുമ്ബുമു ണ്ടായില്ല. കാണാതായ ദിവസം വൈകുന്നേരം മുതല്‍ ജസ്‌നയെ തിരിക്കി ഇറങ്ങിയതാ ണ് കുടുംബം. അന്നു തന്നെ എരുമേലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ ഇത് വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനില്‍ നല്‍കേണ്ട പരാതിയാണെന്ന് അറിയിച്ച് പൊലീ സ് പരാതി തിരികെ നല്‍കി. പിന്നീട് വെച്ചൂച്ചിറ പൊലീസില്‍ പരാതി നല്‍കുകയാ യി രുന്നു.
ജസ്നയെ കാണാതായി 66 ദിവസം പിന്നിട്ടപ്പോഴും ബന്ധുക്കള്‍ക്കൊപ്പം നാട്ടുകാരും ഏറെ പ്രതീക്ഷയോടെ അവളെ കാത്തിരിക്കുകയാണ്. ജെസ്നയെ കാണാതായ നാള്‍ മുതല്‍ എന്തെങ്കിലും വിവരം ലഭിച്ചുവോയെന്ന് അന്വേഷിക്കാത്തവര്‍ ഉണ്ടാകില്ല. പട്ടാപകല്‍ ഒരു പെണ്‍കുട്ടിയെ കാണാതായിട്ട് പൊലീസിന് ഒരു വിവരവും കണ്ടെ ത്താനാവത്തതില്‍ മാതാപിതാക്കളും ആശങ്കയിലാണ്.ആള്‍ കൂട്ടത്തിനിടയില്‍ ജസ്ന ഉണ്ടോയെന്ന് തിരയുന്ന സുഹൃത്തുക്കളുമുണ്ട്. അവളെ കണ്ടെത്തുന്നതിനായി സുഹൃ ത്തുക്കളുടെയും സഹപാഠികളുടെയും കൂട്ടായ്മകളും സജീവമാണ്. സോഷ്യല്‍ മീഡി യ കൂട്ടായ്മയുടെ നേതൃത്വത്തില്‍ മൗനജാഥയും, കളക്റ്റ്രേറ്റു പടിക്കല്‍ നിരാഹാര സമരവുമൊക്കെ സംഘടിപ്പിച്ചു.
ചില രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധ സമരവുമായി രംഗത്തുണ്ട്. പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം. നാട്ടുകാരുടെ അടക്കം പറച്ചിലുകള്‍ക്കിടയില്‍ രണ്ടു ചോദ്യങ്ങള്‍ മാത്രമാണ് ബാക്കിയാകുന്നത്. അവള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ എവിടെ, അവള്‍ മരിച്ചെങ്കില്‍ എങ്ങനെ. ജെസ്‌ന മരിയയെ കാണാതായി രണ്ടു മാസത്തിനിടയില്‍ പലതരത്തിലുള്ള അഭ്യൂഹങ്ങളാണ് പ്രചരിച്ച ത്. സഹോദരിയുടെ ഫോണിലേയ്ക്ക് വന്ന അജ്ഞാത കോളിന്റെ ഉറവിടം തേടി പൊലീസ് ബാംഗളുരുവിലേയ്ക്ക് പോയി.
എന്നാല്‍ അന്വേഷണത്തില്‍ ഒന്നും കണ്ടത്താനായില്ല. പിന്നീട് വ്യാജ ഫേസ്‌ബുക്ക് പോസ്റ്റ് കണ്ട് മുണ്ടക്കയത്ത് ഒരുവീട്ടില്‍ പരിശോധന നടത്തിയിട്ടും യാതൊരു തുമ്ബും ലഭിച്ചില്ല. നിരവധി പേരേ പൊലീസ് ചോദ്യം ചെയ്തു. വേളാങ്കണ്ണി, തേനി എന്നിവിടങ്ങളിലും ധ്യാന കേന്ദ്രങ്ങളിലും പൊലീസെത്തി പരിശോധിച്ചു. ജെസ്‌നയുടേതെന്ന രീതിയില്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച ചിത്രം സാമ്യമുള്ള മറ്റൊരു പെണ്‍കുട്ടിയുടെ ചിത്രമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.