നിയോജകമണ്ഡലത്തിലെ ജലജീവന്‍ മിഷന്‍റെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്. ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് പൊന്‍കുന്നം മിനി സിവില്‍ സ്റ്റേഷനില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് ചീഫ് വിപ്പ് ഇക്കാര്യമറിയിച്ചത്.
വിവിധ പദ്ധതികളിലായി പ്രവൃത്തി നടന്നുവന്നിരുന്നതും അനുമതിയായതുമായ കുടിവെള്ള പദ്ധതികള്‍ ജലജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കുന്നതിന് തീരുമാനമായിട്ടുണ്ട്. കെഎസ്ടിപി റോഡ് നിര്‍മാണം മൂലം തടസപ്പെട്ടിരുന്ന ചിറക്കടവ് പഞ്ചായത്തിലെ പൊന്‍കുന്നം മുതല്‍ തെക്കേത്തുകവല വരെയുള്ള ഭാഗത്തെയും മൂലേപ്ലാവിലേയും തേക്കുംമൂട്ടിലേയും നിലവിലുള്ള മണിമല പാലത്തിലെയും പൈപ്പ് ലൈനുകള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി പൂര്‍ത്തീകരിക്കും. കിഫ്ബിയില്‍ നിന്ന് 69 കോടി രൂപ അനുവദിച്ച കരിമ്പുകയം കുടിവെള്ള പദ്ധതിക്ക് ആവശ്യമായ സ്ഥലമേറ്റടുക്കല്‍ അന്തിമ ഘട്ടത്തിലാണ്.
നിലവില്‍ കേരള വാട്ടര്‍ അഥോറിറ്റി പ്രൊജക്ട് ഡിവിഷന്‍ നല്‍കിയിട്ടുള്ള ഹൗസ് കണക്‌ഷനുകളിലേക്ക് പരമാവധി വേഗത്തില്‍ കുടിവെള്ളം എത്തിക്കുവാനുള്ള നടപടി സ്വീകരിച്ചുവരുന്നു. അഞ്ചു പഞ്ചായത്തുകള്‍ക്കായി രൂപീകരിച്ച മണിമല മേജര്‍ കുടിവെള്ള പദ്ധതിയും അന്തിമഘട്ടത്തിലാണ്. കങ്ങഴ, നെടുങ്കുന്നം, കറുകച്ചാല്‍ പഞ്ചായത്തുകള്‍ക്കായി പുതിയതായി അനുവദിച്ച കുടിവെള്ള പദ്ധതി 140 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച് സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുന്നു. നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള സമയക്രമപട്ടിക പഞ്ചായത്തുകള്‍ക്ക് നല്‍കുവാനും യോഗത്തില്‍ ധാരണയായി.
അറ്റകുറ്റപ്പണികള്‍ മൂലം കുടിവെള്ള വിതരണം തടസപ്പെടുന്ന സാഹചര്യമുണ്ടായാല്‍ മാധ്യമങ്ങള്‍ വഴി പൊതുജനങ്ങളെ അറിയിക്കുന്നതിനും തീരുമാനിച്ചു