മുണ്ടക്കയത്ത്  ഭാര്യയുടെയും കുട്ടിയുടെയും മുന്നിലിട്ട് യുവാവിനെ കുത്തി കൊന്ന സം ഭവത്തിൽ ഗുണ്ടാ നേതാവ് അറസ്റ്റിൽ. മുണ്ടക്കയം  ബൈപ്പാസിനു സമീപം താമസിക്കു ന്ന  പടിവാതുക്കൽ ആദർശ് (32) കുത്തേറ്റ് മരിച്ച സംഭവത്തിലാണ് ക്രിമിനൽ ജയൻ എ ന്ന് വിളിക്കുന്ന  മുണ്ടക്കയം പുതുപറമ്പിൽ പി കെ ജയപ്രകാശിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇടുക്കി ജില്ലയിൽ നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്. കാപ്പാ കേസിൽ മുൻപ് ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് പിടിയിലായ ജയൻ.ഇയാളോടൊപ്പമുണ്ടായിരുന്ന വർക്കായും അന്വേഷണം നടന്നു വരികയാണ്.കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാ ണ് മുണ്ടക്കയം  ബൈപ്പാസിനു സമീപം താമസിക്കുന്ന  പടിവാതുക്കൽ ആദർശ്  കുത്തേ റ്റ് മരിക്കുന്നത്. വാഹനം ഓവർടേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
ആദർശ് ഭാര്യയോടും, കുട്ടിയോടുമൊപ്പം സുഹൃത്തിനെ കാണാൻ പോകുന്നതിനിടെ ഗു ണ്ടാ നേതാവായ ജയനുമായി വാക്ക് തർക്കം ഉണ്ടാവുകയായിരുന്നു..തുടർന്ന് ആദർശി നെ ജയൻ മർദിച്ചതായി ഭാര്യ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. മർദ്ദനത്തെ ശേഷം ജയൻ സ്ഥലത്ത് നിന്ന് പോയെങ്കിലും ഇയാൾ സഞ്ചരിച്ച വാഹനത്തിൻ്റെ നമ്പർ മനസിലാക്കാൻ ആദർശ് പിന്നാലെ പോവുകയായിരുന്നു..തുടർന്ന് വീണ്ടും കരിനിലത്ത് വച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ജയൻ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ആദർശിനെ കുത്തുകയുമായിരുന്നു. ഉടൻ തന്നെ ഇയാളെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.