മീനച്ചിൽ ഈസ്റ്റ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് തിരഞ്ഞെടുപ്പിൽ കേരള ജനപക്ഷം നേതൃത്വം കൊടുത്ത സഹകരണ ജനപക്ഷ മുന്നണിക്ക് വൻ വിജയം. 15 അംഗ ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ രണ്ട് പേർ എതിരില്ലാതെ തിരഞ്ഞെടുക്ക പ്പെട്ടിരുന്നു.ശേഷിച്ച 13 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ജനപക്ഷ മുന്നണി വ ൻ വിജയം നേടിയത്.
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഒൻപത് പഞ്ചായത്തും ഈരാറ്റുപേട്ട നഗരസഭ യും, പാലാ നിയോജക മണ്ഡലത്തിലെ മൂന്നിലവ്, മേലുകാവ്, തലനാട്, തലപ്പലം പ ഞ്ചായത്തുകളും കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി പഞ്ചായ ത്തും ഉൾപ്പെടുന്ന കേരളത്തിലെ തന്നെ ഏറ്റവും വലിയ ഭൂപരിധിയും ഏറ്റവും അധി കം വോട്ടർമാരുമുള്ള അർബൻ ബാങ്കായ മീനച്ചിൽ ഈസ്റ്റ് ബാങ്കിലേക്ക് നടന്ന തെര ഞ്ഞെടുപ്പിലാണ് ജനപക്ഷ മുന്നണി ആധികാരികമായ വിജയം നേടിയത്.
കെ.എഫ്. കുര്യൻ കളപ്പുരയ്ക്കൽപറമ്പിൽ നേതൃത്വം നൽകിയ പാനലിൽ കേരള ജനപക്ഷം ചെയർമാൻ പിസി ജോർജിന്റെ മകനും ജില്ലാപഞ്ചായത്ത് അംഗവുമായ അഡ്വ. ഷോൺ ജോർജും ഉൾപ്പെട്ടിരുന്നു.മുഴുവൻ സ്ഥാനാർഥികൾക്കും 6000 വോട്ടി ൽ അധികം ഭൂരിപക്ഷം ഉണ്ട് .
ജനറൽ സീറ്റിൽ അജിമോൻ സി.ജെ. ചിറ്റേട്ട്,അഡ്വ.ജോർജ് സെബാസ്റ്റ്യൻ മണിക്കൊ മ്പേൽ,ജോസ് വലിയപറമ്പിൽ,സണ്ണി കദളിക്കാട്ടിൽ,മനോജ് പി.എസ്, ഷോൺ ജോർ ജ്,സജി കുരീക്കാട്ട് സുരേന്ദ്രൻ എം.എൻ, പട്ടികജാതി വിഭാഗത്തിൽ സിബി കൂത്താട്ടു പാറയിൽ, വനിതാ വിഭാഗത്തിൽ എൽസമ്മ ടോമി,ബീനാമ്മ ഫ്രാൻസിസ്,സജാ ജെ യിം സ് നിക്ഷേപ വിഭാഗത്തിൽ കെ.എഫ്. കുര്യൻ കളപ്പുരക്കൽപറമ്പിൽ എന്നിവ രാണ് വിജയിച്ചത് ബാങ്കിംഗ് പ്രഫഷണൽ വിഭാഗത്തിൽ ജോസഫ് സക്കറിയാസ് കൂട്ടു ങ്കൽ, ആർ വെങ്കിടാചലം ഹേമാലയം എന്നിവർ എതിരില്ലാതെ തിരഞ്ഞെടു ക്കപ്പെട്ടി രുന്നു.
 സെപ്റ്റംബർ 18-ന് നടത്താൻ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് സഹകരണ തിരഞ്ഞെ ടുപ്പ് കമ്മീഷൻ മാറ്റിവയ്ക്കുകയായിരുന്നു. രാഷ്ട്രീയ ഇടപെടൽ മൂലമാണ് തിരഞ്ഞെ ടുപ്പ് മാറ്റിവച്ചത് എന്ന് കാണിച്ച് ഭരണസമിതി ഹൈക്കോടതിയെ സമീപിക്കുകയും ഇ തിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി വിധിയെ തുടർന്നാണ് തിരഞ്ഞെടുപ്പ് നട ത്തിയത്.ഹൈകോടതി നിർദ്ദേശപ്രകാരം രണ്ട് കമ്മീഷന്മാരുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കിയത്.