ചേര്‍പ്പുങ്കലില്‍ കാഞ്ഞിരപ്പളളി പൊടിമറ്റം സ്വദേശിയായ പെണ്‍കുട്ടി അത്മഹത്യ ചെ  യ്ത സംഭവത്തില്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ സംഘം പെണ്‍കുട്ടിയുടെ വീട്ടിലെത്തി വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തി. പാലാ ചേര്‍പ്പുങ്കലിലെ കോളേജിലും പെണ്‍കുട്ടി ചാടിയ പാലത്തിലും നട്ടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് ഡി.വൈ.പി ജെ. സന്തോഷ്‌കുമാറിന്റ നേതൃത്വത്തിലുള്ള സംഘം നാലരയോടെയാണ് വീട്ടിലെത്തി.

മൊഴി രേഖപ്പെടുത്തല്‍ പൂര്‍ണ്ണമായും വിഡിയോയില്‍ ചിത്രീകരിച്ചിരുന്നു. കൈയ്യക്ഷര ത്തിന്റെ ശാസ്ത്രീയ പരിശോധനയ്ക്കായി പെണ്‍കുട്ടിയുടെ ബുക്കുകളും ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. മൊഴിയെടുക്കല്‍ മണിക്കൂറുകള്‍ നീണ്ടു നിന്നു. കേസ് അന്വേഷണത്തിനായി കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പിയടക്കമുള്ള ഒന്‍പതംഗ സംഘമാണ് നേതൃത്വം നല്‍കു ന്നത്.