പാലാ ടൗൺ ബസ് സ്റ്റാൻഡിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും മുൻപിൽ നഗ്നത പ്രദർ ശിപ്പിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും അസഭ്യം പറയുകയും ചെയ്ത തമിഴ്‌ നാട് സ്വദേശിയെ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി. തമിഴ്‌നാട് വിരുത്‌നഗർ സ്വദേശി ഐവരാജൻ രാമർ (45) ആണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 4.15നായി രുന്നു സംഭവം. 
മദ്യപിച്ചെത്തിയ ഇയാൾ ബസ് സ്റ്റാൻഡിൽ രാമപുരം ബസ് പാർക്ക് ചെയ്യുന്നതിന് സമീപത്തു വച്ചാണ് വിക്രിയകൾ കാണിച്ചത്. പെൺകുട്ടികളും സ്ത്രീകളും ഇക്കാര്യം സ്റ്റാൻഡിലെ വ്യാപാരികളുടെ ശ്രദ്ധയിൽ പെടുത്തി. സിഐ: രാജൻ കെ.അരമനയെ വിവരം അറിയിച്ചതിനെ തുടർന്ന് എസ്ഐ: ഷാജി സെബാസ്റ്റ്യനും സംഘവും ബസ് സ്റ്റാൻഡിലെത്തി. പൊലീസ് ഐവരാജനെ ജീപ്പിൽ കയറ്റാൻ ശ്രമിച്ചെങ്കിലും ഇയാൾ അവരെ തള്ളിമാറ്റുകയും ജീപ്പിൽ കയറാൻ വിസമ്മതിക്കുകയും ചെയ്തു.
ഇതിനിടെ എസ്ഐ: ഷാജി സെബാസ്റ്റ്യന്റെ യൂണിഫോമിലെ ബട്ടൻസുകൾ പൊട്ടിവീ ണു. ഇതോടെ പൊലീസ് ബലപ്രയോഗത്തിലൂടെ ഇയാളെ കീഴടക്കി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് വൈദ്യപരിശോധന നടത്തിയ ശേഷം കോടതിയിൽ ഹാജരാ ക്കി. കഴിഞ്ഞയാഴ്ചയും മദ്യപിച്ച് സ്റ്റാൻഡിലെത്തിയ ഐവരാജൻ സ്ത്രീകളോട് മോശമായി പെരുമാറിയതായി പരാതി ഉയർന്നിരുന്നു. അന്ന് യാത്രക്കാരിൽ ചിലർ ഇയാളെ തല്ലിയോടിക്കുകയായിരുന്നു.