കോരുത്തോട് പനക്കച്ചിറയില്‍ ബുധനാഴ്ച വൈകിട്ട നാലുമണിയോടെയാണ് സംഭവം. മേഖലയിലെ സ്വകാര്യ സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിയായ പതിനൊന്നു വയസ്സു കാരനെയാണ് 45കാരി മര്‍ദ്ദിച്ചതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മര്‍ദ്ദനത്തില്‍ പരി ക്കേറ്റ കുട്ടി മുണ്ടക്കയത്തെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവം സംബ ന്ധിച്ചു പറയുന്നതിങ്ങനെയാണ്. റോഡിനു മുകള്‍ ഭാഗത്ത് കളിക്കുന്നതിനിടെ കളിപന്ത് റോഡിലേക്കു തെറിച്ചുപോകുകയായിരുന്നു.ഈ സമയംമാണ് യുവതിയും മകളും സ്‌കൂട്ടറിലെത്തുന്നത.

പന്ത് തെറിച്ചു വരുന്നത് കണ്ട ഇവര്‍ സ്‌കൂട്ടര്‍ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറി ഞ്ഞു. ബൈക്ക് മറിയുന്നത്കണ്ട കുട്ടി ഇവരുടെ അടുത്തേക്ക് എത്തിയതോടെ ഇവര്‍ എ ഴുന്നേറ്റ്  വന്ന് കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നുവത്രെ.കൈവശമുണ്ടായിരുന്ന ഹെല്‍മറ്റു ഉപയോഗിച്ചായിരുന്ന മര്‍ദ്ദനം. കൂടാതെ കൈഉപയോഗിച്ചു മുഖത്തും, മുതുകിനും മര്‍ ദ്ദനം നടത്തിയതായി കുട്ടി മുണ്ടക്കയം പൊലീസിനും ചൈല്‍ഡ് ലൈനിനും മൊഴി നല്‍കി യിട്ടുണ്ട്.ഇതിനിടയില്‍ അതുവഴി വാഹനത്തിലെത്തിയ പഞ്ചായത്ത് ജീവനക്കാരും അയല്‍വാസിയായ വീട്ടമ്മയും ചേര്‍ന്നാണ് ഇവരില്‍ നിന്നും കുട്ടിയെ രക്ഷപെടുത്തി യയത്. സംഭവവുമായി ബന്ധപെട്ട്  മടുക്ക മഞ്ഞകല്ലില്‍ ഗീതാ കൃഷ്ണനെതിരെ മുണ്ട ക്കയം പൊലീസ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേണം ആരംഭിച്ചു.