നാലാള്‍ കൂടുന്നിടത്തൊക്കെ ഇന്നത്തെ ചോദ്യമിതാണ്. നാളെ ഹര്‍ത്താല്‍ ഉണ്ടോ ഇല്ലയോ. അയ്യപ്പധര്‍മസേനയും ഹനുമാന്‍സേനയും പ്രഖ്യാപി ച്ച ഹര്‍ത്താലില്‍ മാറ്റമില്ലെന്നാണ് നേതാക്കളുടെ വിശദീകരണം. ശബരിമ ലയിലെ സ്ത്രീപ്രവേശനത്തെ പിന്തുണക്കുന്ന നിലപാട് സംസ്ഥാന സര്‍ ക്കാര്‍ തിരുത്തണമെന്നാവശ്യപ്പെട്ട് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടു ണ്ട്. പതിവു പോലെ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസിയും പ്രൈവറ്റ് ബസുകളും; കട തുറക്കുമെന്ന് പ്രഖ്യാപിച്ച് വ്യാപാരികളും

നാളെ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറു വരെ ഹര്‍ത്താല്‍ നടത്തുമെ ന്ന് അയ്യപ്പ ധര്‍മസേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത് ആണ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ഹനുമാന്‍ സേന ഭാരത്, ശ്രീരാമ സേന തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താലിന് പിന്തുണ അറിയിച്ചിട്ടു ള്ളത്.

എന്നാല്‍ ബി.ജെ.പി, ആര്‍.എസ്.എസ്, വി.എച്ച്.പി തുടങ്ങിയ സംഘടന കള്‍ ഹര്‍ത്താലിനെ പിന്തുണക്കുന്നില്ല. ഹര്‍ത്താലുമായി ബന്ധമില്ലെന്നും ഹര്‍ത്താലിന് പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്നും ആര്‍. എസ്.എസ് നേതാവ് ഗോപാലന്‍ കുട്ടി മാസ്റ്റര്‍ കഴിഞ്ഞ ദിവസം പറഞ്ഞി രുന്നു. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെ ന്ന് ഹനുമാന്‍ സേന നേതാവ് ഭക്തവത്സലന്‍ പറഞ്ഞു.

പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളോ സംഘടനകളോ പിന്തുണ പ്രഖ്യാപിക്കാ ത്തതിനാല്‍ ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിക്കാന്‍ സാധ്യതയില്ല. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും സര്‍വ്വീസ് നടത്തുമെന്ന് അറിയിച്ചുട്ടുമുണ്ട്.