ഫുട്ബോൾ കളിക്കുന്നതിനിടെ പതിമൂന്നുകാരന്റെ കാലിൽ വൈദ്യുതി പോസ്റ്റിലെ കമ്പി തുളഞ്ഞുകയറി. ഫയർഫോഴ്‌സെത്തി കമ്പി മുറിച്ച് നീക്കി ബാലനെ ആശുപത്രിയിലാക്കി 

എലിക്കുളം ആളുറുമ്പ് കണ്ടത്തിൽ മഞ്ജുവിന്റെയും പരേതനായ രാജേഷിന്റെയും മകൻ അനന്തകൃഷ്ണനാണ് അപകടത്തിൽ പെട്ടത്. തമ്പലക്കാട് വേദവ്യാസ സ്‌കൂളിലെ വിദ്യാർഥിയാണ്. ഇന്നലെ 12 മണിക്ക് ആളുറുമ്പ്-കാളകെട്ടി റോഡരികിലായിരുന്നു സം ഭവം. കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെ ഒടിഞ്ഞ വൈദ്യുതിപോസ്റ്റിലെ കമ്പിയാണ് വലതുപാദത്തിൽ തുളഞ്ഞുകയറിയത്.

നാട്ടുകാർ കമ്പിമുറിച്ച് അനന്തകൃഷ്ണനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീ ട് കാഞ്ഞിരപ്പള്ളിയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി കമ്പി മുറിച്ചുനീക്കി. ഒരുമണിക്കൂ ർ നേരത്തെ ശ്രമഫലമായാണ് കമ്പി മുറിച്ചെടുത്ത് കുട്ടിയെ പാലാ ജനറൽ ആശുപത്രിയി ലെത്തിച്ച് ശസ്ത്രക്രിയ നടത്തി കമ്പിയുടെ ബാക്കി ഭാഗം നീക്കം ചെയ്തു.

വൈദ്യുതിത്തൂൺ ഒടിഞ്ഞപ്പോൾ പുതിയത് സ്ഥാപിച്ചിരുന്നു. എന്നാൽ പഴയ തൂണിന്റെ മണ്ണിലുയർന്നു നിന്ന ഒടിഞ്ഞ ഭാഗം നീക്കം ചെയ്തിരുന്നില്ല. അപകടമുണ്ടാകാതിരിക്കാൻ വൈദ്യുതി തൂണിന്റെ ബാക്കി ഭാഗം അഗ്നിരക്ഷാസേനാംഗങ്ങൾ കുഴിച്ചെടുത്ത് മാറ്റി.