കാഞ്ഞിരപ്പള്ളി: ശാശ്വതസത്യങ്ങളായ മരണം, ഉയിര്‍പ്പ്, അന്ത്യവിധി എന്നിവയെക്കു റിച്ചുള്ള ചിന്തയില്‍ ക്രൈസ്തവര്‍ ജീവിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. സീറോ മലബാര്‍ സഭ വിശ്വാസകാര്യ മെത്രാന്‍സമിതിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ അജപാലനകേന്ദ്രത്തില്‍ സംഘടിപ്പിച്ച യുഗാന്ത്യോന്മുഖ ദൈവശാസ്ത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാ യിരുന്നു ബിഷപ് അറയ്ക്കല്‍. വിശ്വാസകാര്യമെത്രാന്‍ സമിതി അംഗങ്ങളായ മാര്‍ ടോണി നീലങ്കാവില്‍, മാര്‍ ജോസഫ് പാംബ്ലാനി, മാര്‍ ജോസ് പുളിക്കല്‍ എന്നിവര്‍ സെമിനാര്‍ നയിച്ചു.

മാര്‍ ജോസ് പുളിക്കല്‍ യുഗാന്ത്യത്തെക്കുറിച്ചുള്ള വിഷയാവതരണം നടത്തി. യുഗാന്ത്യ ത്തെക്കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കേണ്ടത് വിശ്വാസവളര്‍ച്ചയ്ക്ക് അത്യാവശ്യമാ ണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുഗാന്ത്യ ദൈവശാസ്ത്രത്തിന്റെ വിവിധ തലങ്ങളെക്കു റിച്ച് തലശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംബ്ലാനി ക്ലാസ് നയിച്ചു. യുഗാന്ത്യ ദൈവശാസ്ത്രത്തെക്കുറിച്ചുള്ള പഠനങ്ങളിലും വ്യാഖ്യാനങ്ങളിലും വരുന്ന വ്യതിചലനങ്ങളാണ് പലപ്പോഴും അബദ്ധ പ്രബോധനങ്ങളിലേയ്ക്ക് ആളുകളെ നയിക്കു ന്ന തെന്ന് ബിഷപ് പാംബ്ലാനി വ്യക്തമാക്കി. ആയതിനാല്‍ നിത്യതയെക്കുറിച്ച് ധ്യാനിക്കു കയും ചിന്തിക്കുകയും പഠിക്കുകയും ചെയ്യണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

ക്രൈസ്തവര്‍ മനുഷ്യന്റെ അന്ത്യങ്ങളായ തനതുവിധി. പൊതുവിധി, സ്വര്‍ഗ്ഗം, നരകം എന്നിവയെക്കുറിച്ച് അവബോധമുള്ളവരാകണമെന്നും മാര്‍ പാംബ്ലാനി പറഞ്ഞു.
സീറോ മലബാര്‍ സഭ വിശ്വാസകാര്യ മെത്രാന്‍ സമിതി ചെയര്‍മാനും തൃശൂര്‍ അതിരൂ പത സഹായമെത്രാനുമായ മാര്‍ ടോണി നീലങ്കാവില്‍ സമാപനസന്ദേശം നല്‍കി. യു ഗാന്ത്യചിന്തകള്‍ രക്ഷയുടെയും ആനന്ദത്തിന്റെയും ആദ്ധ്യാത്മികതയിലേയ്ക്ക് നയി ക്കണമെന്ന് മാര്‍ നീലങ്കാവില്‍ ഓര്‍മ്മിപ്പിച്ചു. ഭയത്തിന്റെ അദ്ധ്യാത്മികതയല്ല, മറിച്ച് പരിശുദ്ധ കൂദാശകളില്‍ അധിഷ്ഠിതമായ അദ്ധ്യാത്മികത, പൗരസ്ത്യ സഭകളുടെ തനിമ യാണെന്നും അവ വളര്‍ത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ചര്‍ച്ച കള്‍ ക്രോഡീകരിച്ചുകൊണ്ട് റവ. ഡോ. കുര്യന്‍ താമരശ്ശേരി പറഞ്ഞു.

പാസ്റ്ററല്‍ ആനിമേഷന്‍ ഡയറക്ടര്‍ റവ. ഡോ. കുര്യാക്കോസ് അമ്പഴത്തിനാല്‍ സ്വാഗത വും രൂപത വികാരി ജനറാള്‍ റവ. ഡോ. കുര്യന്‍ താമരശ്ശേരി കൃതജ്ഞതയും പറഞ്ഞു. രൂപത പ്രൊക്യുറേറ്റര്‍ റവ. ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, റവ. ഫാ. സെബാസ്റ്റ്യന്‍ വടക്കേമുറിയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. നൂറ്റമ്പതോളം ആളുകള്‍ ദൈവശാസ്ത്ര സെമിനാറില്‍ സംബന്ധിച്ചു.