പണിയെടുക്കണം, രണ്ടണ്ണം അടിക്കണം വീട്ടിൽ പോകണം. ഇങ്ങനെയാണ് ചിലയാളുക ളുടെ പതിവു കലാപരി പരിപാടി.ഇത്തരം ചങ്കുകൾക്കിട്ട് ചങ്ക് തന്നെ പണി കൊടുത്ത കഥയാണിത്. കാഞ്ഞിരപ്പള്ളി ടൗണിലാണ് കഴിഞ്ഞ ദിവസം സംഭവം. വൈകുന്നേരത്തെ പരിപാടിക്കായി ഷയർ ഇട്ട കൂട്ടുകാർ, സാധനം മേടിക്കാനായി പൊൻകുന്നം ബിവറേ ജിലേക്ക് കഥാനായകനെ പുറത്തുവിടുന്നു.

അര മണിക്കൂറും ഒരു മണിക്കൂറും കഴിഞ്ഞിട്ടും വിളിച്ചിട്ടും ഫോൺ എടുക്കാത്ത നായ കനെ കാണാതെ കൂട്ടുകാർ വിശമിച്ചിരിക്കുമ്പോൾ മറ്റൊരു സുഹൃത്ത് എത്തിയതും ക ഥാനായകനിരിക്കുന്ന സ്ഥലം പറഞ്ഞു കൊടുത്തതും.മൂന്നണ്ണം നേരത്തെ വീശിയ കഥാനാ യകൻ പൊൻകുന്നം വരെയൊന്നും പോകാതെ നേരെ സമീപത്തെ ബാറിലേക്കാണ് പോ യത്. കൂട്ടുകാർ കൊടുത്ത ഷെയർ, സ്വന്തം ഷെയറാക്കി, പൂസായി ബാറിലിരിക്കുകയാ യിരുന്നു നായകൻ. ‘കലി തീരാത്ത സുഹൃത്തുക്കൾ ബാറിലെത്തി കലി തീരും വരെ സ്നേഹിച്ചന്നാണ് പിന്നാമ്പുറ സംസാരം. പിന്നെ ഷെയറിട്ടോ എന്നതൊക്കെ വീട്ടുകാര്യം, ശുഭം.