ഡയസ്നോണിന് പുല്ലുവില ; കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിലെ 23 ഓഫീസുക ളിലും കൂടി ഹാജരായവർ മൂന്നുപേർ മാത്രം
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ച
തോടെ സംസ്ഥാനത്തെ മുഴുവൻ സർക്കാർ ജീവനക്കാരും ജോലിക്ക് എത്തുമെന്ന് കരു തിയ നാട്ടുകാർക്ക് തെറ്റി. വിവിധ ട്രേഡ് യൂണിയൻ നേതൃത്വത്തിൽ നടത്തിയ പൊതു പണിമുടക്കിൽ കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിലെ 23 ഓഫീസുകളിലും കൂടി ഹാജരായവർ മൂന്നുപേർ മാത്രം. ഭൂരിഭാഗം ഓഫിസുകളും അടഞ്ഞുകിടന്നു.
കാഞ്ഞിരപ്പള്ളി തഹസീൽദാരെ കൂടാതെ ദേശീയപാത വിഭാഗം ഓഫീസിലെ രണ്ടുപേർ മാത്രമേ പണിമുടക്ക് ദിവസമായ ചൊവ്വാഴ്ച ജോലിക്ക് ഹാജരായുള്ളൂ. ഹാജരാകാ ത്തവർക്കെതിരെ ഡയസ്നോൺ പ്രഖ്യാപിച്ചെങ്കിലും അതിന് വിലകല്പിക്കാതെയാണ് ജീവനക്കാർ ഒന്നടങ്കം പണിമുടക്ക് നടത്തിയത്. അവശ്യസാഹചര്യത്തിൽ അല്ലാതെ ഇന്ന് ആർക്കും അവധി അനുവദിക്കില്ലെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കി യി രുന്നുവെങ്കിലും ഇത് ആരും വകവെച്ചില്ല.
ഹൈക്കോടതി വിധി പകർപ്പ് പരിശോധിച്ച അഡ്വക്കറ്റ് ജനറൽ നൽകിയ നിയ മോപ ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് അവശ്യ സർവ്വീസ് നിയമമായ ഡയസ്നോൺ പ്ര ഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. കോടതി ഉത്തരവിൻ്റെ അടിസ്ഥാ ന ത്തിൽ തുടർനടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെടുന്ന കുറിപ്പോടെ അഡ്വക്കറ്റ് ജനറൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി ഉത്തരവിൻ്റെ പകർപ്പ് കൈമാറുകയായി രുന്നു. പിന്നാലെ ചീഫ് സെക്രട്ടറി ഉത്തരവിറക്കുകയായിരുന്നു.
സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ സാധിക്കില്ലെന്നും ഇത്തരം സാഹചര്യത്തി ൽ സർക്കാർ കൈയും കെട്ടി നോക്കി നിൽക്കരുതെന്നും ഹൈക്കോടതി വ്യക്തമാ ക്കിയിരുന്നു. സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് വ്യക്ത മാ ക്കിയ കേരളാ ഹൈക്കോടതി പണിമുടക്കിയവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് അറിയിച്ച് ഇന്ന് തന്നെ ഉത്തരവിറക്കാൻ സർക്കാറിന് നിർദ്ദേശം നൽകിയിരുന്നു. കേരള സർവ്വീസ് ചട്ട പ്രകാരം സർക്കാറിന്‍റെ നയങ്ങൾക്കെതിരെ സമരം ചെയ്യാനോ, പണിമുടക്കാനോ ജീവനക്കാർക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോ ടതി പണിമുടക്ക് തടഞ്ഞത്.