കോട്ടയം ജില്ലയില്‍ ഇന്ന് മൂന്നു പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മെയ് ഒമ്പതിന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ ഒരാള്‍ക്കും മെയ് 11ന് ദുബായ്-കൊ ച്ചി വിമാനത്തില്‍ എത്തിയ രണ്ടു പേര്‍ക്കുമാണ് രോഗം ബാധിച്ചത്.മൂവരും കോതനല്ലൂ രിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു.
മൂന്നു പേര്‍ക്കും കോവിഡ് ലക്ഷണങ്ങള്‍ ഇല്ലായിരുന്നു.ഇവരെ കോട്ടയം മെഡിക്കല്‍കോ ളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രോഗം സ്ഥീരീകരിച്ച് അമ്മയ്ക്കൊപ്പം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടു വയസുള്ള കുട്ടിയുടെ രണ്ടാമ ത്തെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവായി.നിലവില്‍ കോട്ടയം ജില്ലക്കാരായ ആറു പേരാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്.ഇതിനു പുറമെ മഹാരാഷ്ട്രയി ല്‍ നിന്നെത്തിയ തിരുവനന്തപുരം പാറശ്ശാല സ്വദേശിയും രോഗം ബാധിച്ച് മെഡിക്കല്‍ കോളേജിലുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിദശാദംശങ്ങള്‍…
1. മെയ് 11ന് ദുബായ്-കൊച്ചി വിമാനത്തില്‍ എത്തിയ മാങ്ങാനം സ്വദേശിനി(83). കോ തനല്ലൂരിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ താമസിച്ചുവരികയായിരുന്നു. ഇവിടെ താമസി ച്ചിരുന്ന ഭര്‍ത്താവിൻ്റെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവായതിനെത്തുടര്‍ന്ന് വീട്ടി ലെത്തി ക്വാറന്‍റയിനില്‍ തുടരുന്നു. മകനെയും കുടുംബത്തെയും സന്ദര്‍ശിക്കാനാണ് ഇവ ര്‍ ദുബായില്‍ പോയത്.
2. ഇതേ വിമാനത്തില്‍ വന്ന ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി(42). ഈ വിമാന ത്തില്‍ വന്ന പത്തനംതിട്ട സ്വദേശിക്ക് നേരത്തെ രോഗം സ്ഥീരീകരിച്ചിരുന്നു.
3. മെയ് ഒന്‍പതിന് കുവൈറ്റ്-കൊച്ചി വിമാനത്തില്‍ എത്തിയ നീണ്ടൂര്‍ സ്വദേശി(31). ഇതേ വിമാനത്തിലെത്തിയ ഉഴവൂര്‍ സ്വദേശിനിയായ യുവതി രോഗം ബാധിച്ച് മെഡി ക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.