കോട്ടയത്തെ ലോഡിംഗ് തൊഴിലാളിയായ 37കാരനും തിരുവനന്തപുരത്ത് സ്വകാര്യ മേ ഖലയിലെ ആരോഗ്യ പ്രവര്‍ത്തകനുമാണ് കോവിഡ് ബാധിച്ചത്.പനച്ചിക്കാട്ടും കോട്ടയം നഗരമധ്യത്തിൽ മാർക്കറ്റിലെ ചുമട്ടു തൊഴിലാളിയ്ക്കും കൊറോണ ബാധ സ്ഥിരീകരി ച്ചു. പനച്ചിക്കാട് പഞ്ചായത്ത് ഹോട്ട് സ്‌പോട്ട്.
കോട്ടയത്തെ ലോഡിംഗ് തൊഴിലാളിയായ 37കാരനും പനച്ചിക്കാട് പഞ്ചായത്തിൽ താമ സിക്കുന്ന തിരുവനന്തപുരത്ത് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ ത്തകനുമാണ് കോവിഡ് രോഗം സ്ഥീകരിച്ചത്.കോട്ടയം ഇടുക്കി ജില്ലകളെ ഗ്രീൻ സോണി ൽ ഉൾപ്പെടുത്തി ചില ഇളവുകൾ നൽകിയിരുന്നു. പുതിയ കേസുകളുടെ പശ്ചാത്തലത്തി ൽ രണ്ടു ജില്ലകളെയും ഗ്രീൻ സോണിൽ നിന്നും മാറ്റി ഓറഞ്ച് സോണിൽ ഉൾപ്പെടുത്തി. ഓറഞ്ച് മേഖലയിലുള്ള ജില്ലകളിൽ ഹോട്ട് സ്പോട്ടുകളായ പഞ്ചായത്തുകൾ അടച്ചിടും. 
ഒന്നാമത്തെയാളുടെ വിവരങ്ങള്‍
—–
കോട്ടയം ജനറല്‍ ആശുപത്രിയിലാണ് ലോഡിംഗ് തൊഴി ലാളിയുടെ സാമ്പിള്‍ എടുത്തത്.
പാലക്കാട്ട് രോഗം സ്ഥിരീകരിച്ചയാള്‍ക്കൊപ്പം സഞ്ചിരിച്ച ഡ്രൈവര്‍ കോട്ടയത്ത് ഏപ്രില്‍ 20ന് എത്തിച്ച ലോഡ് ഇറക്കുന്നതില്‍ ഇയാള്‍ പങ്കാളിയായിരുന്നു.എങ്കിലും ഡ്രൈവറു മായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ല.
ലോഡ് ഇറക്കിയ കടയുടെ ഉടമയുടെയും ഈ തൊഴിലാളിയുടെയും ഉള്‍പ്പെടെ എട്ടു പേ രുടെ സാമ്പിളുകള്‍ എടുത്തിരുന്നു. ഇയാള്‍ ഒഴികെ എല്ലാവരും നെഗറ്റീവാണ്. കോട്ടയ ത്ത് എത്തിയ ഡ്രൈവറുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. എറണാകുളം ജനറല്‍ ആശു പത്രിയില്‍ സാമ്പിള്‍ എടുത്തശേഷം ഇയാളെ പാലക്കാട് ജനറല്‍ ആശുപത്രിയില്‍ പ്രവേ ശിപ്പിച്ചിട്ടുണ്ട്.
രണ്ടാമത്തെയാളുടെ വിവരങ്ങള്‍
——
മാര്‍ച്ച്  24ന് തിരുവന്തപുരത്തുനിന്നും കാറില്‍ കോട്ടയം ജില്ലയില്‍ എത്തി.കോട്ടയ ത്തുനിന്നും കാറുമായി പോയി ഒരാള്‍ കൂട്ടിക്കൊണ്ടുവരികയായിരുന്നു.തുടര്‍ന്ന് വീ ട്ടില്‍തന്നെ കഴിയുകയായിരുന്നു എന്നാണ് അറിയിച്ചിട്ടുള്ളത്.ലക്ഷണങ്ങള്‍ കണ്ടതി നെത്തുടര്‍ന്ന് ഏപ്രില്‍ 22ന് ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു.
ഏപ്രില്‍ 22ന് കോട്ടയം ജനറല്‍ ആശുപത്രിയില്‍ സാമ്പിള്‍ എടുത്തു.ഇരുവരെയും കോ ട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കൊറോണ ഐസൊലേഷന്‍ വി ഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.നേരിട്ടും അല്ലാതെയും സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുന്നതിന് നടപടി അതിവേഗം പുരോഗമിക്കുന്നു.
ലോഡിംഗ് തൊഴിലാളിയുടെ കോട്ടയം മാര്‍ക്കറ്റിലെ സഹപ്രവര്‍ത്തകരെയും പരിശോധ നയ്ക്ക് വിധേയരാക്കും. ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ജില്ലാ മെഡിക്ക ല്‍ ഓഫീസറും മാര്‍ക്കറ്റ് സന്ദര്‍ശിച്ചു.വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചു. മാര്‍ക്കറ്റില്‍ നാളെ(ഏപ്രില്‍ 24) അണുനശീകരണം നടത്തും.
മാര്‍ക്കറ്റും രോഗബാധ സ്ഥിരീകരിച്ചവരുടെ വീടുകള്‍ സ്ഥിതിചെയ്യുന്ന തദ്ദേശഭരണ മേഖ ലകളും ഹോട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു.രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്ത കനെ കോട്ടയത്തുനിന്നും പോയി കൂട്ടിക്കൊണ്ടുവന്ന ഡ്രൈവറുടെ സാമ്പിള്‍ ശേഖരിച്ചു.
ഇടുക്കി ജില്ലയില്‍ രോഗം സ്ഥിരീകരിച്ച കോട്ടയം സ്വദേശിനിയെ ഇന്നലെ രാത്രി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെയും ആരോഗ്യനില തൃപ്തികരമാണ്.