എരുമേലി :കണ്ണിമല സ്വദേശിയായ യുവാവിനെ കോട്ടയം പോലീസിന്റെ സൈബർ സെ ൽ വിഭാഗം കസ്റ്റഡിയിലെടുത്തു. രാവിലെ ആണ് കണ്ണിമലയിലെത്തിയ പോലീസ് സംഘം കണ്ണിമലയിലുള്ള പാസ്റ്ററിന്റെ മകനെ പിടികൂടിയത്. യുവാവ് ആന്ധ്രാപ്രദേശിൽ റെ യിൽവേ കോൺട്രാക്ട് കമ്പനിയിൽ സേഫ്റ്റി ഓഫീസർ ആയി ജോലി ചെയ്യുകയായിരു ന്നു. കമ്പനി നൽകിയിരുന്ന മൊബൈൽ ഫോൺ കളഞ്ഞു പോയതായി കാണിച്ചു ആന്ധ്രാ പ്രദേശിൽ യുവാവ് പരാതി നൽകിയിരുന്നു.

യുവാവ് നാട്ടിലേക്ക് തിരിച്ചു പോന്ന ശേഷം, റയിൽവേ കോൺട്രാക്ട് കമ്പനി നൽകിയ പരാതി അനുസരിച് സൈബർ സെൽ അന്വേഷിച്ചപ്പോൾ എരുമേലി കണ്ണിമലയിൽ മൊ ബൈൽ ലൊക്കേഷൻ കാണിക്കുകയായിരുന്നു. അതീവ രഹസ്യമായ റെയിൽവേ ട്രാക്ക്, ഗ്രാഫുകളും, മാപ്പുകളുമടങ്ങിയതായിരുന്നു മൊബൈൽ ഫോൺ എന്നറിയുന്നു.കൂടുതൽ വിവരങ്ങൾക്ക് പോലീസ് യുവാവിനെ ചോദ്യം ചെയ്തു വരുകയാണ്.