നിർദിഷ്ട എരുമേലി വിമാനത്താവളം പദ്ധതിക്ക് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനു മുന്നോടിയായി സംസ്ഥാന സർക്കാർ എസ്റ്റേറ്റിന്‍റെ ഇപ്പോഴത്തെ കൈവശക്കാരായ തിരുവല്ല ബിലീവേഴ്സ് ചർച്ചിനെതിരെ പാലാ കോടതിയിൽ നൽകിയ അന്യായത്തിൽ അടുത്ത മാസം വാദം തുടങ്ങും. സംസ്ഥാന സർക്കാരിനു വേണ്ടി കോട്ടയം ജില്ലാ കളക്ടർ, പ്ലീഡർ സജി കൊടുവത്ത് മുഖേന നൽകിയ അന്യായത്തിൽ കോടതി ബിലീവേഴ്സ് ചർച്ചിന് കഴിഞ്ഞ മാസം നോട്ടീസ് അയച്ചിരുന്നു.
ചെറുവള്ളി എസ്റ്റേറ്റ് പാട്ടക്കാലാവധി കഴിഞ്ഞ തോട്ടമായതിനാൽ സംസ്ഥാന സർക്കാരിന് അവകാശപ്പെട്ടതാണെന്നും ബിലീവേഴ്സ് ചർച്ച് ഉന്നയിക്കുന്ന ഉടമസ്ഥാവകാശത്തിനു നിയമപരമായ പ്രാബല്യമില്ലെന്നുമാണ് സർക്കാർ വാദം. ഈ വാദത്തിനെതിരെ ബിലീവേഴ്സ് ചർച്ച് പാലാ കോടതിയിൽ നൽകിയ അവകാശവാദങ്ങളിൽ സർക്കാർ എതിർകക്ഷിക്ക് മറുപടി നൽകണം. സർക്കാർ രേഖകൾ ഉൾപ്പെടെ വിശദമായ മറുപടി ബിലീവേഴ്സ് ചർച്ചിനും എസ്റ്റേറ്റ് കൈവശമാക്കിയിരിക്കുന്ന അവരുടെ ട്രസ്റ്റിനും നൽകിയശേഷമായിരിക്കും അടുത്ത മാസം വാദം തുടങ്ങുക.
ചെറുവള്ളി പ്ലാന്‍റേഷൻ ഏറ്റെടുക്കുന്നതിൽ ആർക്കെങ്കിലും അന്യായം ബോധിപ്പിക്കാനുണ്ടോ എന്ന് ആരായാൻ സർക്കാരിനു വേണ്ടി കോട്ടയം ജില്ലാ കളക്ടർ പ്രമുഖ പത്രത്തിൽ പരസ്യം നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.