ബസ് ചാര്‍ജ് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരത്തിലേക്ക് നീങ്ങു ന്നതെന്ന് ബസുടമകള്‍ അറിയിച്ചു. അതേസമയം ഒറ്റയടിക്ക് ബസ് ചാര്‍ജ് വര്‍ധന എന്ന ആവശ്യം ഉന്നയിക്കാതെ നികുതി കുറയ്ക്കുക, ഡീസല്‍ വിലയില്‍ സബ്‌സിഡി അനുവദി ക്കുക എന്നീ ആവശ്യങ്ങളാണ് ബസുടമകള്‍ പ്രധാനമായും ഉന്നയിക്കുന്നത്.ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും ചര്‍ച്ച നടത്തും. തീരുമാനമാ യില്ലെങ്കില്‍ സമരരംഗത്തിറങ്ങാനാണ് തീരുമാനം.ഇന്ധന വിലവര്‍ധനവിന്‍റെ പശ്ചാത്തല ത്തില്‍ മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്ന ആവശ്യവും ബസുടമകള്‍ ഉന്നയിക്കുന്നു ണ്ട്.
എന്നാല്‍ ഇക്കാര്യം പരസ്യമായി ബസുടമകൾ ആവശ്യപ്പെടില്ല. സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് നികുതിയടക്കാന്‍ സര്‍ക്കാര്‍ രണ്ട് തവണ നീട്ടി നല്‍കിയ സമയം ഈ മാസം 30ന് അവസാനിക്കുകയാണ്. ഇതിനു മുന്‍പ് നികുതി അടയ്ക്കാന്‍ പല ബസുടമകള്‍ക്കും കഴിയാത്ത അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തില്‍ കൂടിയാണ് തങ്ങളുടെ ആവശ്യ ങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിയെ കാണാനുള്ള ഇവരുടെ തീരുമാനം.അതേസമയം മുഖ്യമ ന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആവും വിധത്തില്‍ സംഭാവന ചെയ്ത കാര്യവും ബസുടമകള്‍ ചൂണ്ടിക്കാണിക്കുന്നു. കോഴിക്കോട് ജില്ലയില്‍ നിന്ന് മാത്രം 42 ലക്ഷം രൂപ യോളം ബസുടമകളും ജീവനക്കാരും ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു.
ഈ ഒരു സാഹചര്യത്തില്‍ സര്‍ക്കാരില്‍നിന്ന് അനൂകൂല സമീപനം ഉണ്ടാകുമെന്ന പ്രതീ ക്ഷയിലാണ് ബസുടമകള്‍ തങ്ങളുടെ ആവശ്യങ്ങള്‍ കൂടുതല്‍ ശക്തമായി ഉന്നയിക്കുന്നത്. 30-നകം തീരുമാനമായില്ലെങ്കില്‍ സ്വകാര്യ ബസുകള്‍ നിരത്തിലിറക്കില്ലെന്ന സമ്മര്‍ദതന്ത്ര വും ഇവര്‍ ഉന്നയിക്കുന്നുണ്ട്.തൊട്ടുമുന്‍പ് ചാര്‍ജ് വര്‍ധിപ്പിച്ചപ്പോഴുണ്ടായിരുന്ന 64 രൂപയില്‍ നിന്ന് ഡീസല്‍ വില കുത്തനെ ഉയര്‍ന്ന് 79-ല്‍ എത്തി. വിദ്യാര്‍ഥികളുടേതടക്കം യാത്രാനിരക്ക് വര്‍ധിപ്പിക്കാതെ ഇനി പിടിച്ചുനില്‍ക്കാനാകില്ല. ഈ സാഹചര്യത്തിലാണ് പിടിച്ചുനില്‍ക്കാനുള്ള അവസാന ശ്രമമെന്ന നിലയില്‍ സര്‍ക്കാരിനെ സമീപിക്കുന്നത്.
മിനിമം ചാര്‍ജ് ദൂരപരിധി അഞ്ചു കിലോമീറ്ററില്‍ നിന്ന് പകുതിയായി കുറയ്ക്കണമെന്ന മറ്റൊരു പ്രധാന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നു.പ്രളയക്കെടുതിയും ഇന്ധനവില വര്‍ ധനവും ചേര്‍ന്ന് പൊതുജനങ്ങള്‍ വലഞ്ഞു നില്‍ക്കെ ബസ് ചാര്‍ജ് വര്‍ധനയെന്ന ആവ ശ്യം കൂടി മുന്നിലെത്തുന്നതോടെ സര്‍ക്കാര്‍ എന്ത് തീരുമാനമെടുക്കുമെന്നതാണ് നിര്‍ണാ യകമാണ്. എന്നാല്‍ ബസ് ചാര്‍ജ് വര്‍ധനയെന്ന ആവശ്യം ആദ്യം ഉയര്‍ത്തിയാല്‍ പൊതു ജന വികാരം തങ്ങള്‍ക്കെതിരാകുമെന്ന തിരിച്ചറിവാണ് നികുതിയില്‍ ഇളവ് ഉള്‍പ്പെടെ യുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സമരത്തിനിറങ്ങാനുള്ള ബസുടമകളുടെ തീരുമാനത്തിന് പിന്നില്‍. ഭാവി പരിപാടികൾ ആലോചിക്കാൻ 24-ന് ബസുടമകള്‍ യോഗം ചേരുന്നുണ്ട്. തുടര്‍ന്നായിരിക്കും മുഖ്യമന്ത്രിയെ കാണുക