സംസ്ഥാനത്ത് മദ്യശാലകള്‍ ലോക്ക്ഡൗണിനു ശേഷം തുറന്നാല്‍ മതിയെന്ന് ധാരണ. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം മദ്യശാലകള്‍ തുറക്കുന്നത് സംബ ന്ധിച്ച് ചര്‍ച്ച ചെയ്തില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നേരത്തെ പറഞ്ഞ നില പാടില്‍ തുടര്‍ന്നാല്‍ മതിയെന്നാണ് ധാരണ. ലോക്ക്ഡൗണിനു ശേഷം മാത്ര മേ മദ്യശാലകള്‍ തുറക്കുന്നത് ആലോചനയിലുള്ളുവെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരുന്നത്. സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷം വേണ്ടെ ന്നുവയ്ക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

കോവിഡ് പശ്ചാത്തലത്തിലാണ് വാര്‍ഷിക ആഘോഷം ഉപേക്ഷിക്കുന്നത്. എസ്എസ്എല്‍സി അടക്കം പരീക്ഷകളുടെ നടത്തിപ്പും മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തില്ല. ലോക്ക്ഡൗണ്‍ നീട്ടിയാല്‍ ഇപ്പോള്‍ പരീക്ഷകള്‍ പ്രഖ്യാ പിച്ചാലും മാറ്റിവയ്‌ക്കേണ്ടിവരും. അതിനാല്‍ ലോക്ക്ഡൗണ്‍ നീട്ടുമോയെ ന്ന് അറിഞ്ഞതിനു ശേഷം പരീക്ഷ സംബന്ധിച്ച് തീരുമാനം മതിയെന്നാണ് ഇ പ്പോഴത്തെ നിലപാട്.