തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവ നടനായി തിരഞ്ഞെടുക്കപ്പെട്ട അലൻസിയർ ലേ ലോപ്പിസിന്റെ പ്രതികരണം…
2017-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രൻസിനെ മികച്ച നടനായും ടേക്ക് ഓഫ് എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിനു പാർവതിയെ മികച്ച നടിയായും തെരഞ്ഞെടുത്തു.
ഇ.മ.യൗ എന്ന ചിത്രം ഒരുക്കിയ ലിജോ ജോസ് പെല്ലിശേരിയാണ് മികച്ച സംവിധായകൻ. ഗാർഹിക പീഡനത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ ചെറുത്തുനിൽപ്പിന്റെ കഥ പറഞ്ഞ “ഒറ്റമുറിവെളിച്ചം’ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി. രാഹുൽ റിജി നായരാണ് ചിത്രത്തിന്റെ സംവിധായകൻ. സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത “ഏദൻ’ ആണ് മികച്ച രണ്ടാമത്തെ ചിത്രം.
മന്ത്രി എ.കെ. ബാലനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. സംവിധായകൻ ടി.വി. ചന്ദ്രൻ ചെയർമാനായ പത്തംഗ ജൂറിയാണു പുരസ്കാര നിർണയം നടത്തിയത്.തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് അലൻസിയർ ലേ ലോപ്പസ് മികച്ച സ്വഭാവനടനായും ഇ.മ.യൗ, ഒറ്റമുറിവെളിച്ചം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പോളി വിൽസൺ മികച്ച സ്വഭാവനടിയായും തെരഞ്ഞെടുക്കപ്പെട്ടു.