വണ്ടിപ്പെരിയാർ പി.എച്ച്എസ് സി യിൽ നിന്നും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയി ലേക്ക് കൊണ്ടുവരും വഴിയാണ് പൂർണ ഗർഭിണിയായ യുവതി ആംബുലൻസിൽ പ്രസ വിച്ചത്.ഗവി സ്വദേശിയായ അമ്പിളി എന്ന 20 കാരിയാണ് ആൺകുഞ്ഞിന് ജന്മം നൽകി യത്. ഗവിയിലെ വനമേഖലയിൽ നിന്ന് ജീപ്പിൽ കയറ്റി വണ്ടിപ്പെരിയാർ പി.എച്ച്എസ് സി യിൽ എത്തിച്ച യുവതിയെ രാവിലെ 11 മണിയോടെയാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കാനായി 108 ആംബുലൻസിൽ കയറ്റി കൊണ്ടുവന്നത്. വ ഴിമധ്യേ പെരുവന്താനത്തിന് സമീപം വച്ച് യുവതിക്ക് രക്തസ്രാവം ഉണ്ടായതോടെ ആം ബുലൻസ് നിർത്തുകയും തുടർന്ന് യുവതി ആൺകുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു.
108 ആംബുലൻസിലെ മെയിൽ നേഴ്സ് അശോക് എം.കൃഷ്ണൻകുട്ടി, ആംബുലൻസ് ഡ്രൈവർ രജീഷ് ജി നായർ എന്നിവർ ചേർന്നാണ് പ്രസവ സമയത്ത് യുവതിക്കും കു ഞ്ഞിനും ആവശ്യമായ പരിചരണം നൽകിയത്. മൊബൈൽ റേഞ്ച് കുറവായതിനാൽ ആംബുലൻസ് ജീവനക്കാർക്ക് അടുത്തുള് ആരോഗ്യ കേന്ദ്രങ്ങളുമായോ ഡോക്ടർമാരുമാ യോ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. വഴിയെ പോയ വാഹനങ്ങളിൽ പലതിനും കൈ കാണിച്ചുവെങ്കിലും ആരും നിർത്താൻ തയ്യാറായില്ലെന്ന് ആംബുലൻസ് ജീവനക്കാർ പറ ഞ്ഞു.തുടർന്ന് പിന്നാലെയെത്തിയ വാഹന യാത്രക്കാരനാണ് വിവരമറിയിച്ചതോടെ കു ഞ്ഞിനെ പൊതിയുവാനും, യുവതിക്ക് ധരിക്കുവാനും ഉള്ള വസ്ത്രം വാങ്ങി നൽകിയത്.
ഇതിന് ശേഷം ആംബുലൻസ് ജീവനക്കാർ ചേർന്ന് യുവതിയെയും കുഞ്ഞിനെയും പെരു വന്താനം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും, തുടർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി യിലും എത്തിച്ചു.ഇരുവരും സുഖമായിരിക്കുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയി ച്ചു. ആദിവാസി മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ട അമ്പിളിയുടെ ആദ്യ പ്രസവമാണിത്. ഭ ർത്താവ് രജ്ജിത്തടക്കമുള്ള കുടുംബാംഗങ്ങളും അമ്പിളിയോടൊപ്പം ആംബുലൻസിലു ണ്ടായിരുന്നു.