ഒരു രാത്രി ദുരിതാശ്വാസ ക്യാമ്പില്‍ അന്തിയുറങ്ങാന്‍ തീരുമാനിച്ചതായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് കണ്ണന്താനം ഇ ക്കാര്യം പങ്കുവെച്ചത്. ക്യാംപില്‍ കിടന്നുറങ്ങുന്ന ചിത്രങ്ങളും പേജിൽ പങ്ക് വെച്ചിട്ടു ണ്ട്. ചങ്ങനാശ്ശേരിയിലെ എസ്.ബി ഹൈസ്‌കൂളിലെ ക്യാമ്പിലാണ് കേന്ദ്രമന്ത്രി ഉറങ്ങാൻ തീരുമാനിച്ചത്.
എന്നാല്‍,പോസ്റ്റിട്ട് നിമിഷ നേരം കൊണ്ട് സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തു.ഇതു വരെ 13,000നടുത്ത് കമന്‍റുകളിൽ 90ശതമാനവു കണ്ണന്താനത്തെ പരിഹാസംകൊണ്ട് മൂ ടിയിരിക്കുകയാണ്.സാര്‍ ഉറങ്ങുമ്പോള്‍ അറിയാതെ ഫോട്ടോ എടുത്തതാണോ എന്നും, സോമ നാംബുലിസം ആണോ എന്നും വ്യക്തികള്‍ പരിഹസിക്കുന്നു. ഇത്തരം ഷോ ഓഫു കള്‍ നടത്തേണ്ട സമയമല്ലെന്നും കമന്‍റുകളില്‍ വിമര്‍ശനമുണ്ട്.
നേരത്തെ കേരളത്തിന് ഇനി ആവശ്യം ഭക്ഷണമല്ലെന്നും, ഇലക്ട്രീഷ്യന്‍മാരേയും പ്ലംബര്‍ മാരേയും ആണ് ആവശ്യം എന്ന് പറഞ്ഞ് കണ്ണന്താനം വിവാദത്തിലായിരുന്നു. കേന്ദ്രം ആവശ്യത്തിന് സഹായം നല്‍കി എന്നുള്ള കണ്ണന്താനത്തിന്‍റെ വാക്കുകളും പരിഹാസ ങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു