കാഞ്ഞിരപ്പള്ളി: ദേശീയപാതയിൽ സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന ആറു വയസുകാര നേയും ബന്ധുവിനെയും ഇടിച്ചിട്ടിട്ട് നിർത്താതെ പോയ വാഹനം കുമളി സ്വദേശിയുടെ താണെന്ന് പോലീസിന് സൂചന ലഭിച്ചു. കഴിഞ്ഞ ദിവസം ദേശീയ പാത 183ൽ വെളിച്ചി യാനിക്ക് സമീപത്താണ് മുണ്ടക്കയം വേലനിലം ഉറുന്പിൽ ജോസഫ് തോമസ്, സഹോ ദര പുത്രൻ അലൻ സന്തോഷ് എന്നിവർ സഞ്ചരിച്ച സ്കൂട്ടറിൽ അമിതവേഗത്തിൽ വന്ന ഇന്നോവ കാറിടിച്ചിട്ടിട്ട് നിർത്താതെ പോയത്.

അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഇവരെ സഹായി ക്കാതെ, കാർ യാത്രികർ വേഗത്തിൽ ഓടിച്ചു പോവുകയായിരുന്നു. പരിക്ക് പറ്റിയ ഇ വരെ ഇതു വഴി വന്ന യാത്രക്കാരാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തി ക്കുകയും അലനെ മെഡിക്കൽ കോളജിലേക്കും മാറ്റി.  കങ്ങഴയിലെ അലൻന്‍റെ വീട്ടിലേ ക്കു പോകുന്ന വഴിക്കായിരുന്നു അപകടം ഉണ്ടായത്.

സംഭവത്തിൽ പോലീസ് അന്വേഷണത്തിൽ  സംഭവസ്ഥലത്തെയും വാഹനം കടന്നു പോ യ വഴികളിലെയും സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ചിരുന്നു. വ്യാപാര സ്ഥാപനങ്ങ ളിലെയും ബാങ്കുകളിലെയും സിസിടിവി ദ്യശ്യങ്ങളാണ് പരിശോധിച്ചത്.