കോവിഡ് പ്രതിരോധത്തിന് ലോക്ക്ഡൗണ്‍ വീണ്ടും നീട്ടാൻ കേന്ദ്ര സർക്കാർ. രണ്ടാഴ്ച കൂടി രാജ്യത്തെ ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്നാണു റിപ്പോർട്ടുകൾ പറയുന്നത്. നാലാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മേയ് 31-ന് മുന്പ് ഇതു സംബന്ധിച്ചു പ്രഖ്യാപനമുണ്ടായേക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി മേയ് 31-ന് റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ സംസാരിക്കുന്നുണ്ട്. അഞ്ചാംഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപനം മൻ കി ബാത്തിലൂടെ നടത്തുമെന്ന റിപ്പോർട്ടുകളുമുണ്ട്.

അഞ്ചാംഘട്ട ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകാനാണ് തീരുമാനമെന്നാണ് റിപ്പോർട്ട്. നാലാംഘട്ട ദേശീയ ലോക്ക്ഡൗണ്‍ തുടങ്ങിയ ഘട്ടത്തിൽ തന്നെ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാൻ കേന്ദ്രസർക്കാർ അധികാരം നൽകിയിരുന്നു.