പൊലിഞ്ഞത് രണ്ടു കുടുംബങ്ങളുടെ ആശ്രയം.മേഖലയിൽ ബംഗാൾ സ്വദേശികളായ ഒട്ടേറെ തൊഴിലാളികൾ നിർമാണ മേഖലയിലുണ്ട്.
പൊൻകുന്നം: നിർമാണത്തിന് ഇടയിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിട സമുച്ചയത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണ് 2 ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. കൂടെയു ണ്ടായിരുന്നു 3 തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. വെസ്റ്റ് ബംഗാൾ ദുപ്ഗുരി ജാസൽബാൻ ജക്കീർ ഹൊസൈൻ (21) കുച്ച് ബിഹാർ ജോറോഫിമുലി റബ്ബാനി മിയ (23) എന്നിവരാ ണ് മരിച്ചത്. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ.
ഇന്നലെ വൈകിട്ട് 4 മണിയോടെ കാഞ്ഞിരപ്പള്ളി കോടതിപ്പടിക്കു സമീപം സിമന്റ് കട്ട ഉപയോഗിച്ച് സംരക്ഷണ ഭിത്തി നിർമിക്കുന്നതിന് ഇടയിലായിരുന്നു അപകടം.10 അടി ഉയരത്തിൽ നിർമിച്ച ഭിത്തിയാണു ഇടിഞ്ഞു വീണത്. മഴ പെയ്യാൻ തുടങ്ങിയപ്പോൾ പടു ത കെട്ടാൻ തൊഴിലാളികൾ ഭിത്തിയിൽ കയറിയപ്പോൾ ഇടിഞ്ഞു താഴേക്ക് പതിക്കുക യായിരുന്നു. താഴെ ജോലി ചെയ്തിരുന്ന ജക്കീർ, റബ്ബാനി എന്നിവരുടെ ദേഹത്തേക്ക് ആണ് സിമന്റുകട്ട വീണത്. ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. പൊൻകുന്നം പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.
പൊലിഞ്ഞത് രണ്ടു കുടുംബങ്ങളുടെ ആശ്രയം…
പൊൻകുന്നം: നല്ലൊരു ജീവിതം മോഹിച്ച് പണിക്കെത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ ജോലിക്കിടയിൽ ജീവിതം ഹോമിച്ചപ്പോൾ അവരുടെ സമൂഹത്തിനത് തീരാവേദനയായി. ഇന്നലെ വൈകുന്നേരം നാലിന് മഴ തുടങ്ങിയപ്പോൾ മാസങ്ങളായി മഴയില്ലാതിരുന്ന നാട് സന്തോഷിച്ചു. ഇതിനിടെ പൊടുന്നനെയാണ് പൊൻകുന്നത്ത് കോടതിപ്പടിക്കുസമീപം മതിലിടിഞ്ഞുവീണ് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ച വിവരം നാടറിയുന്നത്.
പൊലിഞ്ഞത് രണ്ടു കുടുംബങ്ങളുടെ ആശ്രയം.മേഖലയിൽ ബംഗാൾ സ്വദേശികളായ ഒട്ടേറെ തൊഴിലാളികൾ നിർമാണ മേഖലയിലുണ്ട്.
പൊൻകുന്നം: നിർമാണത്തിന് ഇടയിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിട സമുച്ചയത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണ് 2 ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. കൂടെയു ണ്ടായിരുന്നു 3 തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. വെസ്റ്റ് ബംഗാൾ ദുപ്ഗുരി ജാസൽബാൻ ജക്കീർ ഹൊസൈൻ (21) കുച്ച് ബിഹാർ ജോറോഫിമുലി റബ്ബാനി മിയ (23) എന്നിവരാ ണ് മരിച്ചത്. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ.
ഇന്നലെ വൈകിട്ട് 4 മണിയോടെ കാഞ്ഞിരപ്പള്ളി കോടതിപ്പടിക്കു സമീപം സിമന്റ് കട്ട ഉപയോഗിച്ച് സംരക്ഷണ ഭിത്തി നിർമിക്കുന്നതിന് ഇടയിലായിരുന്നു അപകടം.10 അടി ഉയരത്തിൽ നിർമിച്ച ഭിത്തിയാണു ഇടിഞ്ഞു വീണത്. മഴ പെയ്യാൻ തുടങ്ങിയപ്പോൾ പടു ത കെട്ടാൻ തൊഴിലാളികൾ ഭിത്തിയിൽ കയറിയപ്പോൾ ഇടിഞ്ഞു താഴേക്ക് പതിക്കുക യായിരുന്നു. താഴെ ജോലി ചെയ്തിരുന്ന ജക്കീർ, റബ്ബാനി എന്നിവരുടെ ദേഹത്തേക്ക് ആണ് സിമന്റുകട്ട വീണത്. ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. പൊൻകുന്നം പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.
പൊലിഞ്ഞത് രണ്ടു കുടുംബങ്ങളുടെ ആശ്രയം…
പൊൻകുന്നം: നല്ലൊരു ജീവിതം മോഹിച്ച് പണിക്കെത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ ജോലിക്കിടയിൽ ജീവിതം ഹോമിച്ചപ്പോൾ അവരുടെ സമൂഹത്തിനത് തീരാവേദനയായി. ഇന്നലെ വൈകുന്നേരം നാലിന് മഴ തുടങ്ങിയപ്പോൾ മാസങ്ങളായി മഴയില്ലാതിരുന്ന നാട് സന്തോഷിച്ചു. ഇതിനിടെ പൊടുന്നനെയാണ് പൊൻകുന്നത്ത് കോടതിപ്പടിക്കുസമീപം മതിലിടിഞ്ഞുവീണ് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ച വിവരം നാടറിയുന്നത്.
പശ്ചിമബംഗാൾ സ്വദേശികളായ ജാക്കിർ ഹൊസൈൻ, റബ്ബാനി മിയ എന്നിവരാണ് ഇടിഞ്ഞുവീണ മതിലിനടിയിൽപ്പെട്ട് മരിച്ചത്. മേഖലയിൽ ബംഗാൾ സ്വദേശികളായ ഒട്ടേറെ തൊഴിലാളികൾ നിർമാണ മേഖലയിലുണ്ട്. അവർക്കെല്ലാം വേദനയായി സ്വന്തം നാട്ടിൽ ജീവിക്കാൻ വഴികാണാതെ അന്യനാട്ടിലെത്തി കഷ്ടപ്പെടുന്ന ഇരുവരുടെയും വേർപാട്. ഇന്നലെ വൈകുന്നേരം മഴ തുടങ്ങിയപ്പോൾ മതിൽ മഴയിൽ കുതിർന്ന് നശിക്കാതിരിക്കാനാണ് തൊഴിലാളികൾ പടുത വലിച്ചുകെട്ടാൻ ശ്രമിച്ചത്. ഇതിനിടെ മതിൽ പൂർണമായും നിലം പൊത്തി. ജാക്കീറും റബ്ബാനിയും കട്ടകൾക്കിടയിൽപ്പെട്ടു. ഇരുവരെയും രക്ഷിക്കാനുള്ള മറ്റുള്ളവരുടെ ശ്രമം ഫലം കണ്ടില്ല. സംഭവസ്ഥലത്തു തന്നെ ഇരുവരും മരണമടഞ്ഞിരുന്നു.