ദേശീയ പാതയിൽ കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. കുറുവാമൂഴി ആലുങ്കൽ അനന്തു പുഷ്പൻ (19), മണങ്ങല്ലൂർ ചിറയ്ക്കലത്ത് പറമ്പിൽ ആകാശ് നോബിൾ(19) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പൂതക്കുഴിയിൽ ദേശീയ പാതയിൽനിന്നു പട്ടിമറ്റം റോഡിലേക്കു തിരിയുന്ന ഫാബീസ് ജംഗ്ഷനിലാണ് അപകടം. കാഞ്ഞിരപ്പള്ളിയിലേക്കു പോവുകയായിരുന്ന സ്കൂട്ടറും എതിരേ എത്തിയ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

ഇരുവരെയും നാട്ടുകാർ ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം പാലാ മാർ സ്ലീവ മെഡിസിറ്റിയിലേക്കു മാറ്റി. ആകാശിന്‍റെ തലയിലും അനന്തുവിന്‍റെ കാലിനുമാണ് പരിക്കേറ്റത്.