പൊൻകുന്നം: ഹൈവേ നിർമ്മാണ വികസനത്തിന്റെ ഭാഗമായി വിടിന്റെ സംരക്ഷണ ഭിത്തി ഇടിച്ചു കളഞ്ഞിട്ട് നാലു മാസം . അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. പുനലൂർ – മൂവാറ്റുപുഴ ഹൈവേയിൽ പൊൻകുന്നം മുസ്ളീം പള്ളിയുടെ എതിർ വശ ത്തുള്ള ഷെറീനാസ് മുഹമ്മദു ഷെരീഫ് താമസിക്കുന്ന വിട്ടിന്റെ സം രക്ഷണഭിത്തിയാണ് കെഎസ്പിടി അധികൃതർ തകർത്തുകളഞ്ഞത്. ഇതിനൊപ്പം തന്നെ ഉണ്ടായിരുന്ന വീട്ടി ലേക്കുള്ള കൽക്കെട്ടും തകർത്തിരുന്നു.

സംരക്ഷണഭിത്തിയും നടപ്പുവഴിയും ഇല്ലാതിരുന്നതിനാൽ മുഹമ്മദു ഷെരിഫും ഭാര്യ യും മക്കളുടെ വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. വീട്ടിൽ മടങ്ങിവന്ന ഈ വൃദ്ധ ദമ്പതി കൾ ഭീതിയിലാണ്. ഇവർ പലതവണ വകുപ്പധികൃതർക്കും എൻഞ്ചിനിയർക്കും പലതവ ണ പരാതി നൽകിയെങ്കിലും നടപടിയായിട്ടില്ല.വീടിനു സംരക്ഷണഭിത്തിയുമില്ല. റോഡി ലേക്ക് ഇറങ്ങാൻ വഴിയുമില്ല. ഇതു ശരിയാക്കിത്തരുവാൻ അധികൃതർ അടിയന്തര നട പടി സ്വീകരിക്കണമെന്നയാവശ്യം ശക്തമായി.