പട്ടാളത്തില്‍ ജോലി നല്‍കാമെന്നു പറഞ്ഞു നിരവധി പേരില്‍ നിന്നും പണം തട്ടിയ മു ന്‍ പട്ടാള ഉദ്യോസ്ഥന്‍ മുണ്ടക്കയത്തു പിടിയിലായി.പത്തനം തിട്ട, കൊടുമണ്‍,അനീഷ് നിവാസില്‍ അനീഷ് തമ്പി(34)നെയാണ് മുണ്ടക്കയം എസ്.ഐ. അനൂപ് ജോസും സം ഘവും പിടികൂടിയത്.സംഭവം്. മുണ്ടക്കയം,പുഞ്ചവയല്‍ പാണ്ടിമാക്കല്‍ സജികുമാ റിന്റെ പരാതിയെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ സംസ്ഥാനത്തി ന്റെ വിവിധ പ്രദേശങ്ങളില്‍ വന്‍തട്ടിപ്പു നടത്തിയതായി തെളിഞ്ഞത്.ആര്‍മിയില്‍ സജികുമാറിനും നഴ്‌സായ ഭാര്യക്കും ജോലി നല്‍കാമെന്നു പറഞ്ഞായിരു ന്നു തട്ടിപ്പ്. സംഭവം സംബന്ധിച്ചു മുണ്ടക്കയം പൊലീസ് പറയുന്നതിങ്ങനെയാണ്.മു മ്പ് ആര്‍മി ഉദ്യോഗസ്ഥനായിരുന്ന അനീഷ് 2011ല്‍ ആര്‍മിയില്‍ നിന്നും ഒളിച്ചോടി പോ ന്നയാളാണ്.നാട്ടിലെത്തിയ ഇയാള്‍ രണ്ടരമാസം മുന്‍പ് യാത്രക്കിടയില്‍ പരിചയപെ ട്ട ബസ്‌ഡ്രൈവര്‍ മുഖാന്തിരമാണ് മുണ്ടക്കയം പുലിക്കുന്നിലെ ഒരു പെണ്‍കുട്ടിയെ പ രിചയപെടുന്നതും ഇവരെ വിവാഹം ചെയതതും. ആര്‍മിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥ നാണന്നു കളളംപറഞ്ഞായിരുന്നു വിവാഹം.

പുലിക്കുന്നിലെ വീട്ടിലെത്തിയ ഇയാള്‍ പരിസരപ്രദേശങ്ങളിലെ പലരോടും തനിക്കു ആര്‍മിയല്‍ ജോലിക്കു ആളെ നിയമിക്കുന്നതിനുളള സ്വാധീനമുണ്ടന്നു സ്വയം പ്രചരി പ്പിക്കുകയായിരുന്നു.തുടര്‍ന്നു സജികുമാറിനോടും ഭാര്യയോടും ജോലി വാങ്ങിതരാ മെന്നു പറഞ്ഞു തൊണ്ണൂറായിരം രൂപ അഡ്വാന്‍സായി വാങ്ങുകയായിരുന്നു.പറഞ്ഞ സമയം കഴിഞ്ഞതോടെ ഇയാളുടെ വാഗ്ദാനം കളളമാണന്നു തോന്നിയതിനെ തുടര്‍ന്നു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു പൊലീസ് നടത്തിയ അന്േഷണ ത്തില്‍  തിരുവനന്തപുരം സ്വദേശിയില്‍ നിന്നും ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയതായി കണ്ടെത്തി.കൂടാതെ മേഖലയില്‍ നിരവധി പേരില്‍ നിന്നും പണം തട്ടിയതായി സംശയിക്കുന്നു ണ്ട്.ഇയാളുടെ തട്ടിപ്പിനു ഇരയായവര്‍ പരാതിയുമായി രംഗത്തു വരാനിടയുളലതാ യി പൊലീസ് സംശയിക്കുന്നു.കര്‍ണ്ണാടക രജിസ്‌ട്രേഷനിലുളള നിരവധി വാഹനങ്ങളും ഇയാള്‍ ഉപയോഗിക്കുന്നത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ചുപൊലീസ ്അന്വേഷണം ആരംഭിച്ചതായി എസ്.ഐ.അറിയിച്ചു.അഡീഷണല്‍ എസ്.ഐ. മാമ്മന്‍, എ.എസ്.ഐ.ബെന്നി, ശിവന്‍കുട്ടി, സി.പി.ഒമാരായ ഷാജി ജോഷി ,സന്തോഷ് എന്നിവര്‍ അറസ്റ്റിനു നേതൃത്വം നല്‍കി.